പോസ്റ്റുകള്‍

2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വള്ളിയാങ്കാവിലമ്മ

ഇമേജ്
ശ്രീ വള്ളിയാങ്കാവിലമ്മേ, എന്നുമെന്നെ കാത്തിടേണെ... എൻ ദുഃഖങ്ങൾക്കറുതി വരുത്തിടേണെ, എന്നുമെന്റെ കൂടെ ഉണ്ടാകണേ... നിൻ തിരു സന്നിധിയിൽ, ഈ ഞാനുമിന്നെത്തിനിൽപ്പൂ... കൈവിടാതെന്നെ നീയും, കാത്തു രക്ഷിക്കേണമമ്മേ... ആരുമില്ലാത്ത ഈ എനിക്കും, തുണയായിരിക്കയമ്മേ... എന്നും കൂടെ ഉണ്ടാകു അമ്മേ, എന്നെ നിന്നോട് ചേർത്തു നിർത്തീടു അമ്മേ...

നിനക്കായ്....

ഇമേജ്
നീ ദൂരയെങ്കിലും എൻ ഹൃദയം നിൻ അരികിലായ്, സ്പന്ദിക്കുന്നു നിനക്ക് മാത്രമായ് പ്രിയനേ... ഇന്നീ പുലർ വേള പോലും നിനക്കായ്‌ എഴുതുന്നു ആശംസകൾ, തൂവെള്ള ചാലിച്ച കോടമഞ്ഞിനാൽ... ഈ ലോകം നിനക്കായ്‌ നൽകിയ സമ്മാനം, എന്നെയും എന്റെ സ്നേഹവും നിനക്ക് മാത്രമായ്... നിനക്ക് തുണയായി നിൽക്കുന്നു ഞാനും, ഈ ജന്മവും വരും ജന്മങ്ങളും... ഇന്നീ ആനന്ദ വേളയിൽ നിനക്കായേകുന്നു, ഒരായിരം ജന്മദിന ആശംസകൾ...

വിജയദശമി..

ഇമേജ്
വീണാപാണി സരസ്വതിദേവീ, എന്നുമെൻ നാവിൽ വിളങ്ങിടേണേ...  ഉറവ വറ്റാത്തൊരു ജ്ഞാനമെന്നും,  എന്നിൽ കുടിയിരിക്കാൻ അനുഗ്രഹം തന്നിടേണേ...  അനുവാദമോടെ ഞാനീ ദശമി നാളതിൽ...  ദേവീ നിന്നക്കായി,  ഒരു വരികുറിക്കുന്നു ഞാൻ.... നിൻ തിരു സന്നിധിതന്നിലായ് ആദ്യക്ഷരം കുറിച്ചനാൾ, ഓർമ്മകളിൽ മിന്നി മറയുന്നു സാദരം... വിജയദശമി നാളും പുലർന്നു, നിൻ സന്നിധിയിൽ വിടരുന്നു കുരുന്നുകൾ തൻ ആദ്യാക്ഷര വിരുന്നും...

കാത്തിരിപ്പ്..

ഇമേജ്
എന്നുമെൻ മനസ്സിൽ തെളിയുന്ന വിളക്കാണ് നിന്റെ സ്നേഹവും സാമീപ്യവും. മനസ്സുകൊണ്ട് നീ കൂടെ ഉണ്ടെങ്കിലും, നമ്മൾ തമ്മിലുള്ള ഈ ദൂരം എന്നെ വല്ലാതെ അലട്ടുന്നുണ്ട്. ഈ ദൂരം എന്നിൽ ഭയവും സങ്കടവും ഒക്കെ ജനിപ്പിക്കുന്നു. നിന്റെ കൂടെ നിന്റെ അരികിൽ ഇങ്ങനെ സാങ്കൽപ്പികമായല്ല, നിന്നോടൊപ്പം യഥാർത്ഥമായ് ജീവിക്കണം സന്തോഷത്തോടെയും സമാധാന പരമായും. നമ്മുക്ക് ഒരുമിച്ചു സന്തോഷപൂർണ്ണമായി ജീവിക്കാൻ നിന്റെ വരവും കാത്ത് പ്രതീക്ഷയോടെ  കാത്തിരിക്കുന്നു ഞാൻ ഇവിടെ ഈ കൊച്ച് കേരളത്തിൽ.  എന്ന് സ്നേഹത്തോടെ നിന്റെ സ്വന്തം നിന്റെ മാത്രം പെണ്ണ്.. Gayathri Udayasankar

നിന്നോട് കൂടെ

ഇമേജ്
അറിയാതെ ഞാൻ വന്നു നിന്നിൽ, നിൻ മനമൊന്നു തൊട്ടു ഞാൻ മെല്ലേ... കുളിരേകുമഴകേ നിൻ സ്വരമൊന്നു കേൾക്കാൻ, കാത്തു നിൽക്കുന്ന ഞാൻ ഇവിടെയായി.. അകലെ നീ മറയല്ലേ, ദൂരേക്ക് പോകല്ലേ... എന്നും എനിക്കെന്റെ കൂടിടെയായി വരേണം, എന്നേക്കുമെന്നുടെ അരികിലായ് വേണം....

കല്യാണം..

ഇമേജ്
എൻ ചന്ദന വളയിട്ട കൈയ്യിൽ, നീ തുരു തുരെ ഉമ്മകൾ നൽകി... എൻ നെറുകയിൽ നീ ഉമ്മവയ്ക്കേ, എൻ മേനിയോ കോരി തരിച്ചു പോയി... അന്നൊരു വൃശ്ചിക നാളിൽ, ഗുരുവായൂരമ്പല നടയിൽ... അന്ന് നിൻ കൈകൾ എനിക്കായ്, തന്നോരാ താലിയും ചാർത്തി... നിൻ വിരൽ തുമ്പിനാലന്ന്,  എൻ സിന്ദൂരരേഖയിൽ വർണ്ണം വിതയ്‌ക്കെ... നിൻ കൈയ്യിൽ എൻ കൈയ്യും ചേർത്ത്, അഗ്നി സാക്ഷിയായ് നീയും നടന്നൂ... വാദ്യഘോഷങ്ങൾ ആരാവങ്ങൾ, ഉണ്ണിക്കണ്ണന്റെ തിരു മുന്പിലായ്... നാം അന്യോന്യം, എന്നേക്കും സ്വന്തമായി...
ഇമേജ്
നീ വരുമെന്ന പ്രതീക്ഷയിൽ, എരിഞ്ഞടങ്ങുന്നീ ജ്വാലയിൽ... ഓർമ്മകൾ തനിച്ചാക്കി, നീ അങ്ങ് ദൂരെയും... ഞാനും മടങ്ങുന്നു, ഒരുപിടി ചാരമായി...

നിന്റെ വരും കാത്ത്...

ഇമേജ്
നിറയുന്നു നിനവുകൾ, എൻ മനതാരിലെപ്പൊഴും... നിന്നെ കുറിക്കുന്ന,  ചിന്തകൾ മാത്രമായ്... നീ വരും നാളിനായി, ഈ കാത്തിരിപ്പെന്ന്... എന്നു നീ അറിയുമെൻ, പ്രീയനേ എൻ മനം ..

നീവരുവോളം...

ഇമേജ്
കാത്തു കാത്തിരിപ്പൂ ഞാൻ, നിൻ മൊഴിയൊന്നു കേൾക്കുവാൻ.. കണ്ണുനട്ടിരിപ്പൂ ഞാനും, നിന്നെ ഒന്ന് കാണുവാൻ... ഇഷ്ടമൊന്നോതുവാൻ,  പ്രതീക്ഷയിൽ ഞാനും...  നാളുകൾ ഏറെയായ്,  നിനക്കായ് മാത്രമായി കാത്തിരിപ്പൂ... നിൻ കൂടെയെന്തും പങ്കു വയ്ക്കാൻ, നിന്നോടൊപ്പമായി ജീവിക്കുവാൻ.... ജീവനുള്ള കാലത്തോളം നിനക്ക് മാത്രമായ്, കാത്തിരിക്കുമിവിടെയായ് ഞാനും... ഇനി ജീവനില്ലെങ്കിലും നിന്റേത് മാത്രമായ്, ഇവിടെ ഉണ്ടാകും നീ കൂടെ വരുവോളം...

താമരക്കണ്ണൻ..

ഇമേജ്
താമര കണ്ണൻ അല്ലേ, എന്നുണ്ണി കണ്ണനാം തിങ്കളല്ലേ.. കാത്തിരുനെന്നും ഞാൻ,  കാണാൻ കൊതിച്ചൊരെൻ പൊന്നുണ്ണി കൃഷ്ണനല്ലേ... ഓടക്കുഴൽ നാദം കേട്ടു ഞാൻ നോക്കുമ്പോൾ, പീലിത്തിരുമുടി കണ്ടു ഞാൻ അകലെയായി.. കാൽചിലമ്പൊച്ചയും കേട്ടു ഞാൻ നോക്കുമ്പോൾ,  ഓടിക്കളിക്കുന്നൊരമ്പാടി കണ്ണനെ കണ്ടു ഞാൻ ഇന്നലെ, ഗുരുവായൂർ അമ്പലനടയിൽ... 1

പ്രതീക്ഷയോടെ...

ഇമേജ്
നീ വന്നോരുനാൾ, എന്റെ മനസ്സിന്റെ താരക ചില്ലയിൽ...  അന്നുതൊട്ട് ഇന്നുവരേക്കും, ഇനി എത്ര നാൾ ഞാനുണ്ടോ അന്നുവരേക്കും... നീയാണെനിക്കെല്ലാം, ഒരോർമ്മപ്പെടുത്തലായ് കുറിക്കുന്ന ഞാനീ വാക്കുകൾ.... നിനക്കായ്‌ മാത്രമായ്, എന്നിലെ ഓരോ ശ്വാസവും നിന്നെ തിരയുന്നു... നിനക്കായ്‌ ഞാനിന്ന് കാത്തിരിക്കുന്നു, നീ തിരികെ വരുമെന്ന പ്രതീക്ഷയോടെ...

ഉത്സവമേളം..

ഇമേജ്
ഇന്ന് അവധി ആയത് കൊണ്ട്  ആകെ ഒരു മടി. എന്നാലും മുത്തശ്ശി ഇന്നലേ പറഞ്ഞതാണ് അവനോട്  മിന്നുവിനേം കൂട്ടി തിരുവങ്ങാട് ക്ഷേത്ര ദർശനം നടത്തി വരണമെന്ന്. അവളെ വെറുതെ കൊണ്ട് പോയിട്ട് കാര്യമില്ലെന്ന് കുഞ്ഞികുട്ടനും അറിയാം.  ഓന്റെ പെങ്ങള് കുട്ടി ആണേലും അവളോളം വാശിക്കാരി ആരും തന്നെ ഉണ്ടാവില്ല. കൈയ്യിൽ ഉള്ള കാശ്ശെല്ലാം പെറുക്കി ഷർട്ടിന്റെ കീശയിൽ ആക്കി മിന്നുവിന്റെ കൈയ്യും പിടിച്ച് തിരുവങ്ങാട്ടേക്ക് യാത്ര തുടങ്ങി കുഞ്ഞിക്കുട്ടനും . പോകുന്ന വഴി ഏട്ടനോട് തനിക്ക് വാങ്ങേണ്ട സാധനങ്ങളുടെ ഒരു വൻ നിര തന്നെ നിരത്തിയിട്ടുണ്ട് അവളും. എല്ലാം വാങ്ങാം എന്ന വാക്കും പറഞ്ഞ് കുഞ്ഞിക്കുട്ടൻ അവളെയും കൊണ്ട് ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചു. ശ്രീരാമ ദേവനെ തൊഴുത് നാലമ്പലത്തിൽ നിന്നും പുറത്ത് കടന്നു.  നന്നേ തിരക്കുണ്ട്. വിഷുവിനു തുടങ്ങിയ ആഘോഷങ്ങൾ ആണ്. ഏഴു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷം. കഥകളിയും ചാക്യാർകൂത്തും ഒക്കെ കണ്ട് ആസ്വദിച്ച് അവനും കടകൾ ഒക്കെ കയറി ഇറങ്ങി ഇഷ്ടം ഉള്ളതൊക്കെ  വാങ്ങി നൽകി മിന്നുവിന്. അവളുടെ സന്തോഷങ്ങൾക്ക് അതിരുകൾ ഉണ്ടായിരുന്നില്ല.  സന്തോഷത്തോടെ ഏട്ടനും കുഞ്ഞനുജത്തിയും ...

ചിത്രശലഭം

ഇമേജ്
ഇന്നിപ്പോ ഞാൻ തിരികെ തലശ്ശേരിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള തീവണ്ടി യാത്രയിൽ ഷൊർണ്ണൂർ സ്റ്റേഷനിൽ എത്തി. ഇന്ന് വിഷു ആയതിനാൽ അത്ര തിരക്കൊന്നും ഇല്ല. ഏറനാട് എക്സ്പ്രസിൽ സൈഡ് സീറ്റിൽ ഇരുന്നുള്ള യാത്രയിൽ ഒരുപാട് കാഴ്ചകൾ കണ്ട് അങ്ങനെ സമയം പൊയ്ക്കൊണ്ടേ ഇരിക്കുന്നു. തീവണ്ടി ഷോർണ്ണൂർ സ്റ്റേഷനിൽ എത്തി. ഷൊർണ്ണൂർ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ഞങ്ങളുടെ കൂടെ തലശ്ശേരി സേക്രെട്ഹാർട്ട്‌ സ്കൂളിൽ പഠിച്ചിരുന്ന ദർശിതയെയാണ്. പഠിക്കാൻ മിടുക്കി അവൾ ഏഴിൽ പഠിക്കുമ്പോൾ  അവളുടെ അമ്മയുടെ മരണം. ഒരു നടുക്കം ആയിരുന്നു ആ വാർത്ത ഞങ്ങൾക്ക് എല്ലാർക്കും പിന്നീട് അറിയാൻ കഴിഞ്ഞു അവളുടെ അമ്മ ഒരു ക്യാൻസർ പേഷ്യന്റ് ആയിരുന്നു എന്ന്. ഒരിക്കൽ പോലും അവൾ ഞങ്ങളോട് ആരോടും ഒന്നും പറഞ്ഞിരുന്നില്ല.പിന്നീട്  അനുജത്തി മാരും അച്ഛനും മാത്രം ഒതുങ്ങുന്ന കുടുംബം. ഞാൻ എട്ടിലേക്ക് ആയപ്പോഴേക്കും അച്ഛന് തലശ്ശേരി നിന്നും എറണാകുളത്തേക്ക് ട്രാൻസ്ഫർ ആയി. അങ്ങനെ ഞങ്ങൾ തലശ്ശേരി നിന്നും അച്ഛന്റെയും അമ്മയുടെയും നാടായ കൊല്ലത്തേക്ക് തിരികെ എത്തി വീട് വച്ചു താമസം തുടങ്ങി.അച്ഛൻ ആഴ്ചയിൽ വീട്ടിൽ വന്നു പോകും എറണാകുളത്തു നിന്നു...

പനിനീർപ്പൂവുകൾ..

ഇമേജ്
ഒരായിരം സ്വപ്‌നങ്ങൾ കണ്ടുഞാൻ, നിന്നെ കുറിച്ചെപ്പോഴും... എത്ര ദൂരമതെങ്കിലും, എന്നുള്ളിലായ് കൂട് കൂട്ടിനീയും ചാരെ... അത്രമേൽ ഇഷ്ടമാണെന്നും, നിൻ വരവിനായി കാത്തിരിപ്പൂ ഞാനും... ഇന്നുമെൻ ഉദ്യാനത്തിൽ, വിടരുന്നു പനിനീർ പൂവുകൾ... ഇനിയെന്നും നിനക്കായ്‌, മാത്രമെൻ പൊന്നേ...

കായലും കടലും പിന്നെ ഭഗവതിയും

ഇമേജ്
നക്ഷത്രങ്ങൾ കൺ ചിമ്മി ചിമ്മി നിന്നെ തന്നെ നോക്കി നിൽക്കുന്നു. പൂനിലാവൊളി നിന്നിൽ വാരി വിതറി വാനിലായ് അമ്പിളി ചിരിതൂകി നിൽക്കുന്നു. ഇത്രയൊക്കെ ആയിട്ടും നീ മാത്രം എന്തേ ഇങ്ങനെ അലസമായി ഒഴുകുന്നു.  കടവിൽ എവിടേയും ജങ്കാർ കാണുന്നില്ല. ഇന്ന് എന്ത്‌ പറ്റി എന്ന് ചിന്തിച്ചു തുടങ്ങിയപ്പോഴേക്കും അമ്മയുടെ തിരു നാമങ്ങൾ എന്റെ കർണ്ണങ്ങളിൽ പതിഞ്ഞു. നേരം ഏറെ ആകുന്നു. അത് വഴി വന്ന ഒരു കടത്തുവള്ളം എന്നെ അക്കരയിൽ എത്തിച്ചു.ഞാൻ കടത്തിറങ്ങി വേഗം ആ തിരു മുറ്റത്തേക്ക്  വേഗം നടന്നു തുടങ്ങി.സമയം ഏഴര മണി ആകുന്നു.  ആ ദിവ്യ ചൈതന്യത്തിലേക്ക് നടന്ന് അടുക്കുമ്പോൾ ആ നേരം വരെ എന്റെ മനസ്സിൽ ഉണ്ടായിരുന്ന ആധികൾ ഒക്കെ വിട്ടൊഴിഞ്ഞു മനസ്സ് ഏറെ ശാന്തമായി. കടൽ കാറ്റിൽ ആ തിരുമുറ്റത്തെ ആലിൻ ശിഖരങ്ങൾ മണിനാദം കൊണ്ട് മുഖരിതമായി.  അമ്മയുടെ തിരു സന്നിധിയിൽ എത്തിയതും എത്ര കണ്ടാലും മതിവരാത്ത ചിരിതൂകി നിൽക്കുന്ന രൂപം മനസ്സിൽ മായാതെ ഇടം പിടിച്ചിരിക്കുന്നു. എത്ര കഠിന പരീക്ഷണങ്ങളേയും തരണം ചെയ്യാൻ ഉള്ള ഊർജ്ജം അവിടെ അഭയം തേടി എത്തുന്നവർക്കെല്ലാം അമ്മ നൽകുന്നു. ഭക്തരുടെ മനസ്സൊന്നു വിങ്ങിയാൽ അത് കണ്ടറിഞ്ഞു ചേർത്തു...

ആറന്മുള

ഇമേജ്
തെളിവാർന്നു നിൽക്കുന്നു ആകാശ വീഥികൾ.. നിൻ പുഞ്ചിരി പോലവേ പ്രകാശപൂരിതം... നിനക്കായി നൽകുന്നൂ അനുഗ്രഹ വർഷങ്ങൾ, നിന്നിൽ വന്നെത്തിയ ഈ പൂവും പ്രസാദവും.. എന്നും നിൻ അഭിലാഷങ്ങൾ പൂവണിഞ്ഞീടുവാൻ, കൂട്ടായ് കൂടെ ഈ ആറന്മുളയും..

മഞ്ഞിൽ...

ഇമേജ്
അങ്ങ് ദൂരെക്ക് കാഴ്ചകൾ മറയുന്നു,, എങ്ങും ഹിമച്ചില്ലുകൾ മാത്രമായ്... ഒന്ന് തൊട്ടാലേറെ മൃദുലം, നയനങ്ങൾക്ക് വിസ്മയക്കാഴ്ച്ചയായ്... പൊഴിയുന്നൊരായിരം മഞ്ഞു കണങ്ങളെൻ ചാരത്ത്, നിന്നരികിൽ നിന്നെൻ പ്രാണനേ... മൗനമായി നീയതിൽ സ്നേഹവും ചാലിച്ച്, എൻ ഹൃദയത്തിലായ്  നീ തൂവി നിൽപ്പൂ... ആഴമേറുന്ന തണുവിൽ നീ നിൽക്കുന്ന നേരത്ത്, നിന്നിൽ ഞാനും താപമായ് ചേക്കേറിടാം ഇനിയെന്നും...