പോസ്റ്റുകള്‍

ഓഗസ്റ്റ്, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

യാത്ര...

പാതി മുറിഞ്ഞ വാക്കുകൾ ഓരോന്നിൽ   മരണം എന്ന ഒരു അവ്യക്‌ത ഭാവം  നിറഞ്ഞു കണ്ണിൽ നിന്നുതിർന്ന തുള്ളികൾ  കണ്ണുനീർ അല്ല എന്റെ രക്തമെന്നറിയുക പിന്നിട്ട വഴികളുടെ ഒടുക്കം അറിയാതെ തുടരുന്നു യാത്ര മരണത്തിലേയ്ക്ക്.... 

യാഥാർത്ഥ്യം....

ജീവിതമെന്ന മഹാസാഗരമതിൽ ഒറ്റപ്പെട്ട തിരയിൽ അകപ്പെട്ട്  നീന്തി കയറുവാൻ ആകാതെ  മുങ്ങി താഴുന്ന ആഴത്തിലേയ്ക്ക്   പലവുരി ശ്രമമതിൽ കണ്ടുഞാൻ ഒരു തീരം കണ്ടു കണ്ണീർ തുളുമ്പി  അവിടേയ്ക്കു ചെന്നൂ പ്രതീക്ഷയോടെ   രക്ഷതേടി എത്തപ്പെട്ടതോ  എവിടെയെന്ന് അറിയാതെ ദിക്കുകൾ നാലും ചിതറിഉലഞ്ഞു  കൊടുംകാറ്റ് ആഞ്ഞങ്ങടിക്കുന്നു  അങ്  അകലെ  ഒരു കൂട്ടം ആളുണ്ട്  അടക്കിപ്പിടിച്ച തേങ്ങലും  കേട്ട് അവിടേക്കു ചെന്നു  എന്നെ തന്നെ ഞാൻ കാണുന്നു അവിടെ  ആരൊക്കെയോ ചേർന്ന്  എന്റെ ചേതനയറ്റ ശരീരം  ചിതയിലേയേക്ക് എടുക്കുന്നു    അറിയില്ല...  എപ്പോഴോ തുടങ്ങിയ ഒറ്റപ്പെടലിൽ എനിക്ക് കൂട്ടായ് വന്നത്  ഈ  മരണം തന്നെ എന്ന തിരിച്ചറിവ് ഞാൻ കണ്ടതു വെറും  സ്വപ്നമതെന്ന്  തിരിച്ചറിയുമ്പോൾ... ആർക്കും ആരുമില്ലെന്ന സത്യവും യാഥാർത്ഥ്യം തേടുന്നു....

ഒരു സങ്കൽപ്പം....

നിന്റെ കണ്ണുകളിലെ പ്രണയവും  നിന്റെ മനസിലെ നന്മയും  നിന്റെ ഹൃദയലയ താളവും  നിന്റെ മൊഴിയിലെ നാദവും  നിന്റെ ചുണ്ടിലെ പുഞ്ചിരിയും  നിന്റെ സൗഹൃദ സല്ലാപവും  ഒത്തുചേർന്ന് എന്നിൽ  നിറയുന്നോരെൻ  സങ്കല്പം   എന്നിലെ നിന്നെ തേടിയുള്ള യാത്രയും  ഇവിടെ തീരുന്നു  നിന്നെ കണ്ട നിമിഷംമുതൽക്ക്.....

നീ തന്നെ....

എന്റെ മൗനത്തിലും നീ തന്നെ   എന്റെ ചിന്തയിലും നീ തന്നെ  എന്റെ മനസിലും നീ തന്നെ  ഞാൻ പറയുന്ന വാക്കിലും നീ തന്നെ  ഞാൻ പറയാത്ത മൊഴിയിലും നീ തന്നെ  എന്റെ ഓരോ വരിയിലും നീ തന്നെ എന്റെ ഹൃദയതുടിപ്പിലും നീ തന്നെ  ഞാൻ ശ്വസിക്കുന്ന ജീവവായുവും നീ തന്നെ  എന്റെ ജീവനും നീ തന്നെ  എന്റെ ജീവിതവും നീ തന്നെ

എന്റെ തലശ്ശേരി.....

എത്ര നാളുകൾ കൊഴിഞ്ഞു പോയി വിഫലം ഇനി എത്ര നാളുകൾ എണ്ണി കഴിയണം നിൻ മടിത്തട്ടിലായി ഇനി ഒന്നുറങ്ങുവാൻ പിച്ച വെയ്ക്കും മുന്നേ നിന്റെ കൈത്തട്ടിൽ നിന്നും തട്ടി മാറ്റിയോരി വിധി യുടെ വിസ്മയം ബാല്യ സ്മരണകൾ തെല്ല്‌ ഇല്ല നിശ്ചയം എന്നിൽ എപ്പോഴോ നീ എന്ന സ്മരണ അതിൽ നിന്നും ഞാൻ എന്ന സത്യം ഓർമ്മ വെയ്ക്കും മുന്നേ കൈവിട്ട താരാട്ട് എങ്കിലും വിധി തീർത്ത വഴിയേ നടന്നു ഞാൻ നിന്റെ ഹൃദയ തുടിപ്പിൻ ഒരു നേർത്ത സ്പന്ദനം ഇന്നു  നീ എന്റെയും നാട് പൗരാണികതയുടെ നിറക്കൂട്ട് ചാലിച്ച സുപ്രഭാദങ്ങൾ ഇനി എനിക്കു സ്വന്തം എന്റെ സ്വപ്നങ്ങൾക്ക് ചിറകു തന്ന എന്റെ  കർമ്മനാട് എന്നിൽ എന്നും നീ എന്ന വിസ്മയം എന്റെ തലശ്ശേരി നാട്

വിസ്മയ സന്ധ്യ.....

ഞാനിരിക്കുന്നു നിന്നോടു കൂടെ  ഈ അലയടിക്കുന്നകടൽ തീരമണ്ണിൽ  എണ്ണിയാൽ തീരാത്ത തിരകളും മണലും  പിന്നെ വറ്റിവരളാത്ത ജലശ്രോദസും  കണ്കുളിക്കെ കണ്ടങ്ങിരുന്നുപോയി ഞങ്ങൾ   സ്വപ്നം വിതക്കുന്ന അസ്തമയ സന്ധ്യേ  ചോര ചുവപ്പിനാൽ തുടുത്തു നിൽക്കുന്നു  നിൻ മുഖം ഈ വാനിൽ  വരിഞ്ഞുമുറുകും കടൽകാറ്റിൻ മീതേ  പൊഴിഞ്ഞു വീഴുന്നൂ മണൽ തരികൾ എങ്ങും  ഇരുട്ട് മൂടുന്നു തൃസന്ധ്യ നേരത്തു അലയടിക്കുന്നു തിരയുടെ രൗദ്രം    ഈ വിസ്മയ സന്ധ്യയിൽ നിന്റെ കയ്യും പിടിച്ച് നിന്റെ കണ്ണുകളിലേ പ്രണയം തിരിച്ചറിയുമ്പോൾ  ഒരിക്കലും ഒടുങ്ങാത്ത അഭിലാഷവും  അതുതന്നെ..,  നീന്റെ ഈ സൗഹൃദം എന്നും ഒടുങ്ങാതെ നിലകൊള്ളുവാൻ  അതിലുപരി...,  നീയെന്റെ ഹൃദയത്തുടിപ്പെന്ന സത്യവും  എന്നും എനിക്കെന്റെ  സ്വന്തമെന്നും ...    

മഴ.....

മഴ എന്നിലെ പ്രണയമാണ് ചിലപ്പോൾ എന്നിലെ നോവുമാണ്... മഴ ചിലർക്കൊക്കെ കെടുതിയാണ് പിന്നെച്ചിലരുടെ ഓർമ്മപെടുത്തലാണ്...  മഴ നിന്നിലെ മോഹമാണ്  ഒടുവിൽ വായിച്ചു തീർന്നോരധ്യയവും...  മഴ ചിലപ്പോൾ ശാന്തമാണ് രൗദ്രഭാവം പൂണ്ടു തിരികെ എത്തുവാനായ് . .  

വെറുതെ...

ഈ മഴയിൽ നിന്നെ ഓർത്തിരുന്നു  വെറുതെ പകൽ കിനാവ് കണ്ടിരുന്നു  എന്റെ കൂടെ കൂട്ടിനായി എന്നേയ്ക്കും,  നീ വരുമെന്ന പ്രതീക്ഷയിൽ  കാത്തു ഇരിക്കുന്നു ഏകയായ്  ഇന്നും വെറുതെ.. 

ഒറ്റപ്പെടൽ....

ദൂരെ വിദൂരെ ആരോ പോകുന്നു...  എന്റെ അരുകിലേയ്ക്കായല്ല... പിന്നെയും പ്രതീക്ഷ കൈവെടിയാതെ... നില കൊള്ളുന്നു  ഏകയായി... സൂക്ഷ്മമായി നോക്കിയാൽ പലതുണ്ട്...   ചുറ്റും ബന്ധനങ്ങൾ തൻ കോട്ടയുണ്ട്...  എന്നിട്ടും ഈ മരണകിടക്കയിൽ... എന്റെ കണ്ണുകൾ ആരെയോ തേടുന്നു... കാരണം....,  ഒറ്റപ്പെടലിന്റെ അഗ്നിയിൽ,   ഞാൻ  മുങ്ങി കഴുത്തറ്റത്തോളം...  

പുനർജ്ജന്മം....

കനവ് കണ്ട് കാത്തിരുന്നു ...  കരുതലോടെ എന്നും .... ഒടുവിൽ ഓർമ പോലും തുണച്ചിടാതെ... മണ്മറഞ്ഞു പോയനാൾ... ആരും അറിയാവഴികൾ താണ്ടി ....  പുനർജനിച്ചു വന്നിടും....

നിന്നിലൂടെ ഞാൻ...

നിന്റെ മൗനം...  എന്നിൽ നിറയും വിരഹം...  നിന്റെ മൊഴികൾ...  എന്നിൽ അലിയും പ്രണയം...  നിന്റെ ചിരിയോ...  എന്നിൽ ഉതിരും സൗഭാഗ്യം..... 

നഷ്ടസ്വപ്നങ്ങൾ...

ഓർമ്മകൾ ചിതലരിക്കുമെൻ നഷ്ടങ്ങളിൽ... നീണ്ട കാത്തിരിപ്പിനപ്പുറം... അന്യോന്യo അറിയാതെ... അറിയുന്നുവെങ്കിലും.... ഇരുൾമാത്രം തുണയായിവന്നൊരെൻ  ജീവിതപാതയിൽ... അലയടിക്കാത്ത കടൽ പോലെ.... ഒറ്റപെട്ടു നിൽക്കുന്നു ഞാൻ ഇന്നും.... തകർന്ന സ്വപ്നങ്ങൾതൻ ചിതയുമായി.... ആരുമില്ലെന്ന യാഥാർഥ്യം ..... ഉൾക്കൊള്ളുവാനാകാതെ... ശ്രുതികെട്ടു,  നിഴൽവീണു പോയോരെൻ ജീവിതം.....

ക്ഷണിക്കാത്ത അതിഥി...

മരണം.... അത് വീണ്ടു വിചാരം ഇല്ലാതെ,  കയറിവരുന്നൊരു കോമാളി മാത്രം. എന്നിരുന്നാലും ഉറ്റവരൊക്കെയും നഷ്ടത്തിന്റെ തീച്ചൂളയിൽ വെന്തുവെണ്ണീറായി... കഷ്ടത്തിന്റെ നാളുകൾ എണ്ണിത്തുടങ്ങുന്നു ഒടുവിൽ എല്ലാം ഒരോര്മയായി, മായുമ്പോൾ.... വീണ്ടും വരും അവൻ... നഷ്ടത്തിന്റെ പട്ടികകൂട്ടുവാനായി....