പോസ്റ്റുകള്‍

ഒക്‌ടോബർ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കാഴ്ച്ച

കുളിർക്കാറ്റേറ്റ് മഞ്ഞുതുള്ളികൾ പോലെയീ, മഴ പെയ്തു തുടങ്ങവേ.... കനവുകാണുന്ന മേഘശകലങ്ങൾ  വന്നങ്ങണയുന്നു, തമസ്സിന്റെ ജാലകവാതിലിൽ.... നിലാവിൽ മുങ്ങി നിൽക്കുന്നൊരമ്പിളിച്ചന്തം കണ്ട് കണ്ണുകൾ ചിമ്മി, നിൽക്കുന്നൊരാ താരകക്കൂട്ടവും..... ഒന്നായ് തീരുന്ന, കടലലകളെ നോക്കി ഇരുവരും.... കൈ കോർത്തു, നടക്കുന്നു ഈ തീരത്തിലൂടെ...

സമയം

ആരോ പറഞ്ഞോരു വാക്കിൽ നൊമ്പരം ചാലിച്ച്, മനസ്സിൽ നിന്നവളെ പടിയിറക്കി... ഒരു പിൻവിളിക്കായവൾ കാതോർത്തിരുന്നു, അന്നു നിൻ ഹൃദയം തെളിഞ്ഞതില്ല... ഇത്ര നാൾ നിന്നെ പിരിഞ്ഞവൾ നിന്നിട്ടും, ആ സ്നേഹം നിനക്കൊരു മുറിപ്പാട് തന്നില്ല...  ഒറ്റപ്പെടുത്തി നീ അവളെ തനിച്ചാക്കി, ഇരുളിൻ കയങ്ങളിൽ ചേക്കേറി മെല്ലെ... മനമൊന്നിടറിയോ അറിയില്ല, അവളുടെ ഹൃദയത്തുടിപ്പുകൾ മെല്ലെയായീടവേ ... ഒടുവിൽ നീയുമെത്തി കഥയില്ല, ഇനിയീ കത്തിയ ചന്ദന സുഗന്ധം മാത്രം ഇവിടെ... നീ വരും മുൻപേ കാത്തുനിൽക്കാതവൾ പോയി, പരിഭവം ഇല്ലാത്ത ലോകത്തിലേക്കായ്... ഓർമ്മപ്പെടുത്തലാണ് അവളുടെ, സമയം എനിക്കായും നിനക്കായും.... കാത്തുനിൽക്കിലൊരിക്കലും, എവിടെയും...  

പ്രകൃതിയും നീയും

കാഴ്ചയുണ്ടേറെ കാണുവാനായ്, ഈ പുഴയുടെ തീരത്തിലൂടെ നീ മെല്ലെ നടക്കുന്നു... കുളിരേകുന്നൊരാ കാറ്റിന്റെ ഈരടിയിൽ, ചാഞ്ചാടി നിൽക്കുന്നു തണൽ മരങ്ങൾ.... രാവേറെയായിട്ടും നിലാവിന്റെ ചന്തം, പരക്കുന്നു മെല്ലെയീ തീരത്തിലായ്.... ദൂരെ വിദൂരേ കാണുവാൻകഴിയുന്നു, നിനക്കായ്‌ ഇലകൾ വിരിക്കുന്ന നടവഴികൾ... പിന്നെ രാവിൽ വിടരുന്നു നിനക്കെന്ന പോലെയീ, മുല്ലയും പനിനീർ മലരുകൾ ഈ നടവീഥിയിൽ.... ഈവിണ്ണിൽ പ്രകാശമായി നക്ഷത്രക്കൂട്ടവും, എന്നിൽ വെളിച്ചമായി നിന്നുടെ പുഞ്ചിരി...

നിനക്കായ്‌ മാത്രം

ഒരുവാക്കും പറയാതെ അകലേയ്ക്ക്, മായുന്നു മൗനമായി നീയും... മറുവാക്ക് കേൾക്കാതെയെന്തേ, പോകുന്നു തഴുകിതലോടിയെൻ തെന്നലേ നീ .... ഒരു നോക്കു കാണാതെ  കഴിയില്ലയീ ജന്മം, കൂട്ടിനായ് കൂടെ നീ  പോരുമോ തിങ്കളേ..  എന്നുമെൻ ചാരത്തു നിൽക്കുമോ, ഇന്നെന്റെ സ്വന്തമായ് ജീവന്റെ ജീവനായ്... എന്നെങ്കിലും നീ വരുമെന്ന പ്രതീക്ഷയിൽ, കാത്തിരിക്കുന്നു ഞാൻ നിനക്കായ്‌ മാത്രം...

പ്രണയം..

എത്ര പറഞ്ഞാലും തീരാത്ത കാവ്യം തന്നെയാണല്ലോ ഈ പ്രണയം. അക്ഷരകൂട്ടുകൾ കൊണ്ടും വരകളിലൂടെയും ഒക്കെ മനോഹരമായ പ്രണയത്തെ നമ്മുക്ക് ആവിഷ്കരിക്കാം. ഒരുപക്ഷേ മനസ്സുകൊണ്ട് കൈമാറുന്ന  പ്രണയത്തിന് തീവ്രത കൂടും എന്നാണ് പറയുന്നത്. എന്നിരുന്നാലും മനസ്സിൽ ഉള്ള ഇഷ്ടവും സ്നേഹവും ഒക്കെ ഉള്ളതുപോലെ അങ്ങു പറഞ്ഞു കഴിഞ്ഞാൽ കിട്ടുന്ന ഒരു സമാധാനം ഉണ്ടല്ലോ. അത് പറയാതെ ഇരിക്കുന്നതിലും നല്ലതല്ലേ. പറഞ്ഞാൽ ഒന്നുകിൽ കേൾക്കുന്ന ആൾ അത് അംഗീകരിക്കും, അല്ലെങ്കിൽ പറ്റില്ലാന്ന് പറയും. എന്തായാലും സമാധാനത്തിന് കുറവൊന്നും വരില്ലല്ലോ. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളെ ഇത്രയധികം മിസ്സ്‌ ചെയ്യുന്നതിനുള്ള കാരണങ്ങൾ അറിയില്ലെങ്കിലും. ആ ഒരാൾ മനസ്സിൽ അത്ര അധികം ആഴത്തിൽ പതിഞ്ഞു കഴിഞ്ഞെന്നു ചുരുക്കം. കാഴ്ചയിലെ ഇഷ്ടങ്ങൾക്കുമപ്പുറം മനസ്സിന്റെ ഇഷ്ടത്തിന് ആയുസ്സ് കൂടുതൽ ആണ്. പറഞ്ഞു തീരും മുന്പേ, പൊഴിഞ്ഞിടുന്ന സ്വപ്‌നങ്ങൾ.... ഒടുക്കം പറഞ്ഞു തുടങ്ങാൻ തുനിഞ്ഞെന്നാൽ, ചിലരങ്ങ് ചിരിച്ചുകൊണ്ട് അകന്നിടും... മറ്റുചിലരോ മൗനമായി  പിൻ തിരിഞ്ഞങ്ങു പോയിടും... അതുകൊണ്ട് പറയാതിരിക്കാം, നിന്നോടെനിക്കുള്ള പ്രണയം... എന്നിരുന്നാലും ഞാൻ പറയാതെ അറിയണം, നീയെന...

ഹൃദയകാവ്യം

ഹൃദയം തേടും നിമിഷം, നിയോ കാണാമറയത്തെവിടയോ ... വിജനം ഈ വഴി എന്നിൽ, ഞാൻ അറിയാ കനവായ് നിന്നിൽ.... പുലർകാലേ പൊഴിയും ഹിമമായ്, എൻ അരികിലായ് നീയെത്തവേ... മഴയിൽ നിറയും കൊഞ്ചൽ, ചേർന്നിടാം താളമായ് നിൻ നെഞ്ചിൽ... ഈ യാത്രയിൽ നീയെങ്ങോ, സ്നേഹമായെൻ ചാരെ വന്നൂ.... കനവതിൽ കോടമഞ്ഞിൻ, തണുവായി നീ അരികിലെന്നും...

സ്വപ്നം...

ഒരു മയിൽപ്പീലി കനവുപോലെ നീയും ഞാനുമീ ജീവിതമാകുന്ന സാഗര തീരത്തിൽ എവിടെയോ വച്ച് കണ്ടുമുട്ടണം എന്നത് ഒരു നിയോഗം ആയിരുന്നിരിക്കാം. ദുഃങ്ങളുടെ തീരാക്കയത്തിൽപ്പെട്ട് ദിക്കറിയതെ പകച്ചു നിൽക്കേണ്ടി വന്ന നിമിഷങ്ങൾ ഏറെയാണെന്റെ ജീവിതത്തിൽ. "ടു ഡിസ്‌കവർ എ പേഴ്സൺ " എന്ന രീതിക്ക് തുടങ്ങിയ ഒരു യാത്ര. മറ്റാരും പറയുന്ന വാക്കുകളിലല്ല ഞാൻ നിന്നെ കണ്ടതും അറിഞ്ഞതും. നീ എന്ന സത്യം ബോധ്യമായതും, എനിക്ക്  നീ നൽകുന്ന സ്നേഹവും കരുതലും ഒക്കെയും കൊണ്ടു തന്നെയാണ്. ഇഷ്ടവും സ്നേഹവും പ്രണയവും ഒക്കെ നിന്നോട് തോന്നിതുടങ്ങിയപ്പോൾ, നീയും ഞാനും എന്നത് മാറി നമ്മൾ എന്ന സങ്കല്പം തന്നെ ഒരു മനോഹര കാവ്യമായി മാറിടുന്നു. ഒരു വാക്കിലും ഒതുങ്ങുന്നതല്ല എനിക്ക് നിന്നോടുള്ള ആരാധനയും. ഇതുവരെ  ഒരു നോക്കു പോലും കാണാത്ത ഒരാളെയാണ് ഞാൻ ഇങ്ങനെ സ്നേഹിക്കുന്നത് എന്നുള്ള വാസ്തവം ഞാൻ ഇടക്ക് എങ്കിലും ഓർക്കും. ഇനി എങ്ങനെ ആയാലും, നീയെന്നെ വേണ്ടെന്ന് വെച്ചാലും ഞാൻ നിന്നെ സ്നേഹിക്കുന്ന ഒരു അവസ്ഥയിൽ എത്തി നിൽക്കുന്നു. സൗഹൃദമായാലും ജീവിതമായാലും ഇനിയുള്ള നാളുകൾ നിന്നോടൊപ്പം ജീവിച്ചുതീർക്കാനും, വരും ജന്മങ്ങളിലും നീയെനിക്ക് സ്വന്തമായി തന്നെ നിലകൊ...

നഷ്ടം..

അമ്മയ്ക്കൊരാരോമൽ പൈതലായി വന്നിട്ട്, തനിയെ തിരിച്ചങ്ങു പോയതെന്തേ?... എത്ര ജന്മത്തിന്റെ കാത്തിരുപ്പാണിന്ന് വിഭലം, താരാട്ടോ തേങ്ങലായ് മാറിടുന്നു... ഓർമ്മപ്പെടുത്തലാണ് അതിലേറെ ദുഖവും, അവനുടെ പാൽപ്പുഞ്ചിരി വിടരുന്ന വദനമോ വിസ്മയം.. അമ്മയെന്നവനുടെ വിളികേൾക്കും മുൻപേ, വിധിയെന്നു കേവലം ആശ്വാസം തേടിടാം... തോരാത്ത കനലായ് എരിഞ്ഞങ്ങു തീരുവാൻ, മാത്രമായി ഒരമ്മത്തൻ ജന്മവും...  

നേരെഴുത്ത്...

ഇമേജ്
" മായാത്ത ഓർമകൾ " ഡോ . ജെ. ഉമാകുമാരി ************************ ഒരു നറു പുഞ്ചിരിയോടെ ആത്മവിശ്വാസത്തോടെ അളവറ്റ സന്തോഷത്തോടെ വായിക്കണം ഓരോരുത്തരും ഈ താളുകൾ. വെറുമൊരു പുസ്തകമായല്ല ഇതിനെ കാണേണ്ടത്, അതിലുപരി ഒരു നിഷ്കളങ്ക മനസ്സിന്റെ തൂലികയിൽ വിടർന്ന ജീവിതയാത്ര എന്ന സത്യത്തെ ഉൾക്കൊണ്ടു വായിക്കണം ഏവരും. ഒരിക്കൽ പോലും വിചാരിച്ച കാര്യമേ അല്ല, നേരെഴുത്തിന് ഇത്രയും ശക്തി ഉണ്ടാകുമെന്ന്. വായിച്ചു തുടങ്ങുമ്പോൾ തന്നെ തട്ട എന്ന ഗ്രാമവും അതിൽ പ്രതിപാതിക്കുന്ന ഓരോരുത്തരും നമ്മുടെ കൂടെ ജീവിൽക്കുന്ന പോലെ തോന്നും. അതിലുപരി ഒരിപ്പുറത്തമ്മയുടെ കടാക്ഷവും സാന്നിധ്യവും ഉടനീളം അനുഭവത്തിൽ വന്നു ചേരുന്നു. കുടുംബം എന്നത് എങ്ങനെ ആവണം അതാണ് ഒരോ അക്ഷരങ്ങൾക്കും നമ്മോട് പറഞ്ഞ് തരാൻ ഉള്ളതും ഇതിൽ. മനസ്സിനെ തൊട്ടുണർത്തുന്ന മഴ പോലെ ഈ പുസ്തകത്താളുകൾ എല്ലാ നന്മകളേയും തൊട്ടുണർത്തി തിന്മകളെ പാടെ ഇല്ലാതാക്കുന്നു. വായനയിൽ ഉടനീളം ഒരു മകൾ അല്ലെങ്കിൽ ഭാര്യ അതുമല്ലെങ്കിൽ അമ്മ അല്ലെങ്കിൽ സുഹൃത്ത് ഒരു പെൺകിടാവിന്  ആരൊക്ക ആകാമോ അതൊക്ക എങ്ങനെ ആയിരിക്കണം എന്നുള്ളതാണ്. അവൾ ആരാകുന്നുവോ അതിൽ കൂടി വരുന്ന എല്ലാ ബന്ധങ്ങളും അ...

വിജയദശമി...

ഇമേജ്
ആദ്യാക്ഷരം കുറിക്കുന്നൊരീ ദിനമതിൽ, വിജയദശമി ആശംസനേരവേ... ലക്ഷം കുരുന്നുകൾ വിരൽ തുമ്പിനാൽ, എഴുതുന്നുയീ മണ്ണിൽ.. നാവിൽ വയമ്പാൽ കുറിക്കുന്ന, ആദ്യ വന്ദനം "ഹരി ശ്രീ ഗണപതയേ നമഃ"...