പോസ്റ്റുകള്‍

2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

താരകം

ഇമേജ്
മൗനമിതെന്തേ താരകമേ, നീ തനിയെ നിൽക്കുവതോ... നിൻ മിഴിയെന്തേ നിറയുന്നൂ, നെഞ്ചകം നീറി വിതുമ്പുകയോ... നിൻ മൊഴികളെന്തേയിടറുന്നൂ, നിൻ കണ്ണുകളാരേ തേടുന്നൂ...

അരികെ..

ഇമേജ്
നിൻ മൊഴിതൻ തേൻ നുകരും,,  ശലഭമായി ഞാൻ നിന്നരികെ... നിൻ ചിരിയിൽ നിറയും സങ്കട തിരകൾക്ക്, എന്നും സാന്ത്വനമായ് ഞാൻ കൂടെവരാം... നിൻ മിഴിയിൽ തെളിയും സ്വപ്‌നങ്ങളെല്ലാം, എന്നിൽ നിറയും അഭിലാഷങ്ങൾ... നിന്നിൽ വിടരും സ്നേഹങ്ങളെല്ലാം, ഇന്നെനിക്കായി നീയേകും സന്തോഷങ്ങൾ...

ശ്രുതിലയരാഗം..

ഇമേജ്
നീയെന്ന രാഗത്തിൻ താളമായിമാറുന്നു, ഞാനെന്ന മൗനമിതെന്നും... അതിൽ ലയനമായ് നീയും ചേർന്നലിയുമ്പോൾ, ശ്രുതിയായിത്തീരുന്നു ഞാനും..     നിന്നിലെ ശ്രുതിയായിത്തീരുന്നു ഞാനും... നിൻ മനസ്സിലെ സംഗീതം തോരാതെ പെയ്യുന്നു, എന്നിലെ എന്നിലായെന്നും... ആ മൊഴികേൾക്കവേ ഉള്ളംതുടിക്കുന്നു, സുരഭിലമായനുരാഗമായി... നിറയുന്നുനീയെന്നിൽ സുരഭിലമായനുരാഗമായി...

എന്റെ കണ്ണൻ..

ഇമേജ്
നിലാവും മനസ്സും തെളിഞ്ഞങ്ങു നിൽക്കുന്നു, നീ വരുമീവഴിവക്കിൽ.... നിനക്കായ്‌ വിടരുന്നൊരായിരം പൂവുകൾ, എന്നുമെൻ ഹൃദയത്തിനുള്ളിൽ.... മാമുണ്ണാൻ തേൻനൂറും പാലും പഴങ്ങളും, എന്നുമെൻ മുത്തിനായി നൽകിടാം ഞാൻ.... താരാട്ട് പാടാല്ലോ നെഞ്ചോട് ചേർക്കാല്ലോ, നീ വരുമെങ്കിലെന്നരികിൽ.... എന്നും ഓമന കണ്ണനായ് ചാരെ, നീയെന്നും അമ്പാടി കണ്ണാനായ് കൂടെ..

ശ്രീ പനയന്നാർകാവിലമ്മ..

ഇമേജ്
നിറദീപം തെളിയുന്നു മുന്നിൽ, ദേവീ എന്നും നിൻ ദീപാ..രാധനയിൽ... തൊഴു കൈയാൽ നിൽക്കുന്നു ഞങ്ങൾ, നിൻ തിരുമുന്നിൽ അഭയവും തേടി... അണയാതെ കത്തും കെടാവിളക്കിൽ ഞങ്ങൾ, എന്നും പകർന്നിടാം തിലജമതിൽ... എങ്ങും കാവലായ് നിൽക്കുന്നു ഉപദേവ പ്രതിഷ്ഠകൾ, അമ്മയ്ക്ക് കൂടെയായി ശ്രീ പനയന്നാർകാവതിൽ...

കുഞ്ഞിപ്പെണ്ണ്..

ഇമേജ്
എന്റെ കുഞ്ഞി പെണ്ണിനുറങ്ങാൻ, അമ്മ നീലു പാടണ താരാട്ട്... ഒന്ന് കൊഞ്ചി ചിരിക്കെടിയെ, എന്റെ പൊന്നേ, സ്വത്തേ നീ... മാനത്തു അമ്പിളി വന്നല്ലോ, കുഞ്ഞിപെണ്ണിന് ഉറങ്ങാൻ വെളിച്ചവുമായ്... മെല്ലെ ഉദിക്കുന്നു താരകങ്ങൾ, എന്റെ പൊന്നിനെ കണ്ടു കൺചിമ്മണേ.. മഴ പെയ്യണ കണ്ടോ കുഞ്ഞീ നീ, നല്ല തണുവെങ്ങും പരക്കണേ.. ദൂരെ നിന്നെങ്ങോ വരുന്നേ കാറ്റും, എന്റെ മുത്തിനെ തഴുകി തലോടണേ... മെല്ലെ ഉറങ്ങാൻ തുടങ്ങണേ, എന്റെ കുഞ്ഞി പെണ്ണൊരുത്തി... രാരീരം രാരീരം രാരാരോ  രാരീ രാരീ രാരാരോ...

നന്മമനസ്സ്..

ഇമേജ്
എന്തു ചേലാണാ വാർമുടിച്ചുരുളിന്, കാർമേഘം നീന്തിത്തുടിക്കുന്ന പോലവേ... ചെന്താമരപ്പൂ പോലെ, ചന്തമേറി നിൻ വദനവും... അതിൽ വാർമഴവില്ലുപോലെ, നിൻ പുരികക്കൊടികളും... മാന്മിഴി ചേലോടെ, നിൻ നയനങ്ങൾ... പനിനീർപ്പൂ പോലെ, നിറമെഴുമാ അധരങ്ങൾ... അതിൽ നിൻ പുഞ്ചിരി, എങ്ങും പ്രതീക്ഷ നിറയ്ക്കുന്നു... എന്നും വഴികാട്ടിയായ്, നിന്നുടെ നന്മമനസ്സും ഏവർക്കുമൊപ്പം...

ആരണ്യം...

ഇമേജ്
എല്ലാജീവജാലങ്ങളേയും ഒരുപോലെ കണ്ട് സ്നേഹിക്കുന്ന പ്രകൃതിയുടെ വശ്യതയുടെ വന്യ സ്വരൂപം ആണ് കാനനം. നമ്മൾ മനുഷ്യർക്ക് തങ്ങളുടെ വീട് എത്ര പ്രിയപ്പെട്ടതാണോ അതുപോലെ തന്നെ പക്ഷിമൃഗാദികളുടെ ഏറ്റവും പ്രിയപ്പെട്ട വാസസ്ഥലം ആണ് ആരണ്യം. വേനൽ കാലങ്ങളിൽ വനത്തിന് തീയിട്ടും കാനനം കയ്യേറാൻ ശ്രമിക്കുന്നവരുടെ ഈ കാലത്തിൽ നാം എന്തിനു വേണ്ടിയാണ് എല്ലാ വർഷവും ലോക വനദിനം ആഘോഷിക്കുന്നത്. മനുഷ്യന്റെ ചെയ്തികൾ എല്ലാം ഒരു ദിവസം അവനു തന്നെ വിനയാകും. നമ്മളെ പോലെ സ്വാതന്ത്ര്യത്തോടെ പക്ഷിമൃഗാദികളേയും ജീവിക്കാൻ അനുവദിച്ചുകൂടെ. എന്ത്‌ ന്യായം ആണല്ലേ, നമ്മുടെ കൂടെ ഉള്ളവരുടെ സ്വത്തുക്കൾ പോലും നമ്മൾ വെട്ടിപിടിക്കാൻ ശ്രമിക്കുമ്പോൾ പിന്നെ കരുണയുടെ ഒരു കണിക പോലും ആരിലും ഇല്ല എന്നതാണ് യാഥാർഥ്യം. ഇനിയും സമയം ഉണ്ട്‌  മാറി ചിന്തിക്കുവാൻ, ആ ജീവജാലങ്ങളുടെ സന്തോഷത്തെ കെടുത്താതെ ഇരുന്നൂടെ നമ്മുക്ക്. അവരിലൂടെ ആരണ്യം എന്നത് ഒന്ന് നോക്കി കാണാം നമ്മുക്കേവർക്കും. "സ്വർഗ്ഗമാണിവിടം ഈ അടവിയിൽ ഞങ്ങൾ, സ്വച്ഛമായി വാഴുന്നു നാളുകളേറെയായി... അരുവികൾ ചോലകൾ ഏവരും ചേർന്നങ്ങ്, ഒഴുകുന്നു പുഴപോലെ ഈ വല്ലരത്തിൽ... പണ്ടേക്ക് പണ്ടേ പക്ഷിമൃഗാദികൾ...

ആ ചിരിയിൽ..

ഇമേജ്
കുഞ്ഞിൻ കൈവളകൾ പതിയേ കിലുങ്ങവേ, അവളേ തലോടി വന്നെത്തിടുന്നു  മന്ദ മാരുതൻ... എന്തിനേറെ ഇഷ്ടം കൂടുവാൻ അവളോടായ്, വന്നെത്തിടുന്നു താരകങ്ങൾ നിരനിരയായി... കാത്തിരുന്ന കാൽത്തളയുടെ കൊഞ്ചൽ കേട്ട്, ഓടിയെത്തി നിലാവൊളിയും... വാനിൽ നിന്നും മഴത്തുള്ളികൾ, മെല്ലെ വീഴുന്നവളുടെ കവിൾതടത്തിൽ... ഏതോ മരച്ചില്ലയിൽ നിന്ന മൊട്ടുകളെല്ലാം, അന്ന് പൂക്കളായ് വിടർന്നു... സുഗന്ധം പരത്തുന്നു, അവളുടെ നറുപുഞ്ചിരി കാണുവാൻ മാത്രമായ്...

മാമ്പഴത്തറ...

ഇമേജ്
പ്രികൃതിയോട് കൂട്ട് കൂടി ഞാനൊരു യാത്ര പോവുകയാണ്. സൂര്യകിരണങ്ങൾ പോലും പതിക്കാൻ മടിക്കുന്ന കാനന വീഥികൾ കടന്നുവേണം അവിടെ ചെല്ലുവാൻ. ഇത് പറയുമ്പോൾ മനസ്സിൽ നേരിയ ഭയവും ഉണ്ട് താനും. എന്തെന്നാൽ, ഏത് നിമിഷവും കാട്ടാന കൂട്ടങ്ങളും മറ്റു വന്യമൃഗാദികളും അവിടെ എവിടെ വേണമെങ്കിലും പ്രത്യക്ഷപ്പെടാം. പച്ചപ്പിൽ മുങ്ങിനിൽക്കുന്ന പ്രകൃതിയെ അതിമനോഹരിയാക്കുന്ന ചെറുതോടുകളും മനസ്സിന് കുളിർമ നൽകുന്ന ഒരു കാഴ്ച തന്നെയാണ്. നമ്മുടെ കൊല്ലം നാടിന്റെ ഹൃദയസ്പന്ദനം പോലെ നിലകൊള്ളുന്ന   കൊല്ലം തിരുമംഗലം ദേശീയപാതയിൽ കഴുതുരുട്ടിയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് 15 കി.മീറ്റർ യാത്ര ചെയ്താൽ നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങുന്ന മാമ്പഴത്തറയിൽ എത്തുവാൻ സാധിക്കും. വിസ്മയങ്ങൾ നിറഞ്ഞ ഒരു യാത്രയാണ്. ജീവിതത്തിന്റെ കൂരിരുട്ടിൽ മുങ്ങി താണ് പോകുന്ന ഏതൊരാളേയും ഭക്തിയുടെ കിരണങ്ങൾ കൊണ്ട് വെളിച്ചത്തിലേക്ക് എത്തിക്കുന്ന വളരെ വളരെ പഴക്കം ചെന്ന മാമ്പഴത്തറ ദേവിയുടെ വാസസ്ഥലതേക്കുള്ളത്. കല്ലുകൾ കൊണ്ട് നൂറ്റാണ്ടുകൾക്ക് മുന്നേ നിർമ്മിതമായ ഈ ക്ഷേത്രം ഇന്നും ആ പൈതൃകത്തോടെ തന്നെ നിലനിൽക്കുന്നു.  മാമ്പഴത്തറ പുഷ്കല ദേവീക്...

ഒരു കാടിന്റെ കഥ..

ഇമേജ്
ഒരു കാട്ടിൽ കുറേ പക്ഷികളും മൃഗങ്ങളും ഉണ്ടായിരുന്നു. അവരുടെ എല്ലാം ആഗ്രഹം അവരുടെ നേതാവായി ഒരു സിംഹം വരണമെന്നായിരുന്നു. എന്നാൽ ആ കാടിന് സിംഹങ്ങൾക്ക് ജീവിക്കുവാൻ പറ്റുന്ന കാലാവസ്ഥ ആയിരുന്നില്ല. തങ്ങൾക്ക് നേതാവായി ആരും തന്നെ ഇല്ലല്ലോ എന്ന സങ്കടം ആ കാട്ടിലുള്ള എല്ലാ പക്ഷിമൃഗാദികൾക്കും ഉണ്ടായിരുന്നു. അങ്ങനെ ഇരിക്കെ അടുത്തുള്ള ഗ്രാമങ്ങളിൽ നിന്നും കുറേ മനുഷ്യർ അവിടേക്ക് ചെക്കേറുവാൻ തുടങ്ങി. ആദ്യമൊക്കെ കുടിൽ കെട്ടി കൃഷി ചെയ്തു. അവരുടെ പുതിയ കൃഷി ഇടങ്ങളിലേക്ക്  പക്ഷിമൃഗാദികളേ ആകർഷിക്കുവാൻ തുടങ്ങി. ആ മനുഷ്യർ വച്ച കെണികളിൽ ആ കാട്ടിലുള്ള പല പക്ഷികളുടേയും മൃഗങ്ങളുടേയും ജീവൻതന്നെ പൊലിയാൻ കാരണമായി. തങ്ങളുടെ കൂട്ടത്തിലുഉള്ള പലരേയും കാണാൻ ഇല്ലെന്നറിഞ്ഞു എല്ലാവരും വിഷമത്തിലായ്. അങ്ങനെ ഒരു ദിവസം ആ കാട്ടിലുള്ള പക്ഷിമൃഗാദികൾ എല്ലാരും ഒത്തുചേർന്ന് ഉൾകാടിനുള്ളിൽ ഉള്ള മഹാദേവന്റെ ക്ഷേത്രത്തിലേക്ക് പോയി. അവിടെ ഭഗവാനെ പൂജിച്ചിരുന്നത് ഒരു വേടനും കുടുംബവും ആയിരുന്നു. വേടന്മാരെങ്കിലും ഗ്രാമത്തിലുള്ള ആൾക്കാരുടെ വക്രബുദ്ധി ഒന്നും അവർക്കാർക്കും തന്നെ ഉണ്ടായിരുന്നില്ല. അവർക്ക് എല്ലാം തന്നെ പക്ഷിമൃഗാദികളോ...

കണ്ണന്റെ മീര...

ഇമേജ്
കവലയിലെ ആൽമരത്തിന്റെ അടുത്താണ് ബസ്സ്റ്റോപ്പ്‌. എന്നും ആ വഴി ഒരു കൊച്ചുപെൺകുട്ടി അവളുടെ അച്ഛനോടൊപ്പം ആൽമരച്ചുവട്ടിൽ എത്തും.ഒരു സഞ്ചിയും തൂക്കി കൈകൾ നിറയെ കുപ്പിവളകൾ അണിഞ്ഞു കാലിൽ കിലുകിലെ ശബ്‌ദിക്കുന്ന കൊലുസുകളും ഇട്ട് വരുന്നത് കാണാൻ തന്നെ നല്ല ചേലാണ്. സഞ്ചിയിൽ നിന്നും കുറേ മൺപ്രതിമകൾ നിരത്തിവയ്ക്കും ആലിൻ ചുവട്ടിൽ. അവളുടെ പേരോ നാടോ ഒന്നും അറിയില്ല. എല്ലാരും നാടോടികൾ എന്ന് വിളിക്കുന്നത് കേൾക്കാം. ഇന്നവൾ നീലപ്പട്ടുടുത്ത് കണ്ണെഴുതി പൊട്ടും വച്ച് കാർമുകിൽ ചുരുളുപോലുള്ള മുടിയിൽ ചെണ്ടുമല്ലിപ്പൂക്കൾ ചൂടി കാതിൽ കമ്മലും കഴുത്തിൽ മാലയും ചേലോടെ കൊഞ്ചുന്ന വളകൾ അണിഞാണ് വരവ്. ഇന്നവളുടെ അച്ഛന്റെ കൈയ്യിൽ ആണ് സഞ്ചി. എന്നും വരുന്നത് പോലെ അല്ല. നല്ല ഭാരം ഉണ്ട് അത് കണ്ടാൽ തന്നെ നമ്മുക്ക് മനസ്സിലാകും. പതിവുപോലെ സഞ്ചിയിൽ നിന്നും പ്രതിമകൾ ഓരോന്നായി എടുത്ത് വച്ചു തുടങ്ങി. ഇന്ന് കുറേ ഏറെ  പലവർണ്ണങ്ങൾ നിറഞ്ഞ പ്രതിമകളാണ്. എല്ലാവരും പുതിയ വർണ്ണങ്ങൾ കണ്ട് കൂട്ടം കൂടി ചെല്ലുവാൻ തുടങ്ങി, കൂട്ടത്തിൽ ഞാനും. പലരും പല വർണ്ണ പ്രതിമകളും വാങ്ങി.എന്നാൽ എന്റെ കണ്ണുകൾ തടഞ്ഞത് ആ കൊച്ചു പെൺകുട്ടിയുടെ കൈയ്യിൽ ഇരുന...

അമ്പനാട്..

ഇമേജ്
പ്രകൃതിയെ വശ്യ സുന്ദരിയായി അണിയിച്ചൊരുക്കി സഹ്യന്റെ താഴ്‌വരയില്‍ ആരേയും മോഹിപ്പിക്കുന്ന അഴകോടെ അവൾ. ആ മനോഹാരിത കൺകുളിർക്കെ കാണുവാനും കോടമഞ്ഞിൽ മുങ്ങി നിവർന്നു കുഞ്ഞിളം കാറ്റിന്റെ താളം പിടിച്ചും പാറി പറന്നു നടക്കുന്ന കുഞ്ഞ് പൂമ്പാറ്റകൾ. അരുവികൾ മൂളി പാട്ടുകൾ പാടുമ്പോൾ കൂടെ അതേറ്റു പാടിയും ആടിയും ഉത്സാഹത്തോടെ മുളംതണ്ടുകൾ. കൂടെ ചെറു വെള്ളച്ചാട്ടങ്ങളും ആമ്പൽക്കുളങ്ങളും താമരക്കുളങ്ങളും അവളുടെ മനോഹാരിത കൂട്ടുന്നു. അവളെപ്പോഴും നമ്മുക്ക് തണലായി കണ്ണുകൾക്ക് ഉൾകുളിരേകി നിലകൊള്ളുന്ന പ്രകൃതിയുടെ സ്വത്ത്. അവൾ ആരെന്നല്ലേ, പച്ചപ്പട്ടണിഞ്ഞു  ഗ്രാമ്പുവിന്റെ ഗന്ധവും തൂവി ഓറഞ്ചിന്റെ നിറവുമായ് ഏവരുടേയും ഹൃദയം കവർന്നെടുക്കുന്ന നമ്മുടെ കൊല്ലത്തിന്റെ സ്വന്തം അമ്പനാട്..

നീവന്ന നാൾ...

ഇമേജ്
ചൈത്രനിലാവിനെ തൊട്ട് തലോടി, മേടപുലരി വിടർന്നേ പൂരപ്പൊലിമയോടെ... കണിവയ്ക്കാൻ കൊന്നപ്പൂവുകളെത്തി, കണിയെല്ലാം അച്ഛനൊരുക്കി.. ചിരിതൂകി അമ്പാടി കണ്ണനൊരുങ്ങി, ഏവർക്കും കണികണ്ടുണരാൻ ഗുരുവായൂരെന്നപോലെ...  കാത്തിരുന്നൊരമ്മതൻ മടിത്തട്ടിലായി, കൈനീട്ടമായൊരുണ്ണി പിറന്നേ... ശ്രേഷ്ഠമായൊരു ദിനമതിൽ വന്നു, നിനുവെന്നൊരു പേര് വിളിച്ചു... കണികാണും നാളതിലെന്നും, അന്നിവിടെ പിറന്നാളിൻ സദ്യയൊരുങ്ങും...

ശ്രീ ലക്ഷമീവരാഹം...

ഇമേജ്
ശ്രീ പദ്മതീർത്ഥത്തിൻ അരികിലായ് കുടികൊള്ളും, ലക്ഷമീ സമേധനായ് ശ്രീ വരാഹം... എന്നും മനസ്സിനെ ആർദ്രമാക്കും, ഈ നാലമ്പലം സുവർണ്ണ കൊടിയുമേന്തി... മീനത്തിൽ ഉത്സവഘോഷങ്ങളായി, എങ്ങും അനുഗ്രഹ വർഷിതമായി... അയ്യായിരമാണ്ട് പഴമയേറും, ഈ ക്ഷേത്രമോ അനന്തപുരിക്ക് സ്വന്തം... വിളിച്ചാൽ വിളിപ്പുറത്തെത്തുമല്ലോ, ശ്രീ ലക്ഷമീവരാഹ മൂർത്തിയെന്നും...

തീരങ്ങളുടെ രാജകുമാരി..

ഇമേജ്
വെള്ളിമേഘങ്ങൾ പാറി പറക്കുന്നു, നിൻ മടിത്തട്ടിലായി വന്നു ചേക്കേറുവാൻ.. ദേശിങ്ങനാടിന്റെ ഓമനതിങ്കളോ, വന്നുനിൻ ചാരത്തു തീരങ്ങൾ തേടി... പ്രാചീനതയുടെ മുതൽകൂട്ടുമായി, ചരിത്രമുറങ്ങുന്നു ഗോവൻ നഗരികൾ... വർണ്ണങ്ങൾ വിതറുന്നൂ ചിപ്പികളോരോന്നും, സമുദ്രതീരങ്ങൾ സാക്ഷിയായ് നിൽക്കവേ... സംവത്സരങ്ങൾ കഴിഞ്ഞാലുമിനിയും, പ്രീയമേറിടും നിന്നരികിലെത്താൻ... നിന്നിലൊരായിരം വിസ്മയച്ചെപ്പുകൾ, അതാവോളമറിയാൻ ഈ വിനോദയാത്രയും...

പുഞ്ചിരി...

ഇമേജ്
ഇന്നലെയിലെങ്ങോ ഞാനറിയാതെ, നിൻ സ്മിതമെന്നിൽ പതിഞ്ഞു... തിളങ്ങും നക്ഷത്രങ്ങൾ പോലവേ, അതെന്നിൽ ആദ്യമായ് വന്നുനിറഞ്ഞു... അറിയില്ല നീ ആരെന്നുമെങ്കിലും, അറിയാതെ മനസ്സോ തിരയുന്നു ആ പുഞ്ചിരിയെന്നിൽ... പകലൊളി പോലെങ്ങും നിറയവേ, സ്നേഹമേ നിൻ പുഞ്ചിരിയിന്ന്... അത്ര മനോഹരമാണാസ്മിതം, നിറക്കുന്നു ഗുരുവായൂരുണ്ണിതൻ ഓർമ്മകളെന്നിൽ...

അതിജീവനം...

ഇമേജ്
നേരമേറെയായ് നിദ്രയും വന്നീല്ല, മനസ്സോ കനൽപോലെ നീറുന്നു... ചിലനേരം ഓർമ്മകൾ കെടുതിയായ്, കാലം തീർത്ത വഴിയേ നടക്കവേ... തോരാതെ പെയ്യുന്നൂ, കദനങ്ങളിപ്പോഴും... വീണ്ടുമൊരു കിരണമായി, നീ വന്നെത്തിയെന്നിലായ്... അറിയാതെ അറിയുന്നു, നീയെന്നെയെന്നും... എനിക്ക് നീയിന്ന്,  അതിജീവനത്തിന്റെ താളുകൾ...

സ്വപ്നം പോലെ...

ഇമേജ്
നിനക്കായ്‌ ഞാനിന്നു നൽകാം, എൻ ജീവനെന്നാകിലും കണ്ണേ... ഒരു നോക്കു കാണാതെ പോയാൽ, എൻ ജന്മമെന്നതോ ശൂന്യം... എൻ കണ്ണിലായിരം സ്വപ്നങ്ങളായി, നീ നിറയുന്നു പകലിലും രാവെന്നുമായ്... ഹൃദയം തേടുന്നു ഈവീഥിയിൽ, സ്വരമായ് സ്നേഹമെൻ അരികിലെത്താൻ... നീ വരില്ലെങ്കിലമിനിയുള്ള നാൾ, നിൻ നിഴലായ് ഞാനുണ്ട് കൂടെയെന്നും...