പോസ്റ്റുകള്‍

നവംബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

തൂലിക

വൃശ്ചിക പുലരിയിൽ ഊർന്നുവീണന്നൊരാ, മഴ മുത്തു പോലെയീ കുഞ്ഞു പൂവ്.... അച്ഛന്റെ സ്വപ്നം പൂവണിഞ്ഞീടുന്ന, ധന്യമുഹൂർത്തം പാരതിലെന്നും.... അമ്മതൻ കൈകളിൽ വന്നണഞ്ഞീടുന്ന, ഭാഗ്യനിയോഗമാണിന്നവള്.... എന്തൊരു ചന്തമാണെന്നോ കുഞ്ഞേ, നിന്റെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരിക്ക്.... പേരെന്തു നൽകണം നീയെന്റെ ജീവനും, ഓമനത്തിങ്കൾക്കോ തൂലിക നാമമായ്...

വൈക്കത്തപ്പൻ

ദക്ഷിണ ദേശത്തെ കാശിയാണിവിടം, തിരു വൈക്കം എന്നൊരു പേരതിൽ പ്രസിദ്ധം..... മൂന്നു സങ്കൽപ്പമായിവിടെ വാഴുന്നു, അന്നദാന പ്രഭുവായ ശിവശങ്കരൻ.... പുലർവേളയിൽ ദക്ഷിണാമൂർത്തിയും ഉച്ചപൂജക്ക്‌ സാന്നിധ്യമാകുന്നു  കിരാതമൂർത്തി ഭാവമതിൽ .... സായാഹ്‌ന വേളയിൽ ഗൗരിയും തനയരും കൂടെയെൻ ശംഭുവും ദർശനം അരുളുന്നു പാരതിൽ പുണ്യമായി... നാഗർക്കും വരുണനും സ്ഥാനമുണ്ടിവിടെ, അന്നദാനം തന്നെ ഇഷ്ട വഴിപാടും..... ഏറെ കഥകളുണ്ടിവിടെ അറിയുവാൻ, നിറയുന്നു ഭക്തിയും ശക്തിയായി വൈക്കത്തഷ്ടമി  നാളതിൽ ....

മനസ്സ്

നീയെന്ന പാതയിൽ, ഞാനിന്നു കല്ലുകൾ.... അറിയാതെ പോകുമോയീ, ജന്മവും നീ... മനസ്സിന്റെ വാതിലിൽ, മാറാല മൂടിയും.... കനിവിന്റെ ജാലകം, കൊട്ടിയടച്ചും.... തനിയെ നടക്കുന്നുയീ, വഴി തന്നിലായ്... പതിയെ മറയുന്നുയീ, മൂകസാഗരേ.... തിരയുന്നു ഞാനിന്ന്, നീയെന്ന സ്നേഹം... അറിയുന്നു ഞാനിന്ന്, നീതന്നെ മൗനം.... നീയറിയാതെ, പറയുന്നതാവില്ലയെങ്കിലും... മറുവാക്ക് പറയാനും, ആവില്ലയിന്ന്.... നിന്റെയകലാൻ തുനിഞ്ഞുള്ള, നാട്യങ്ങൾ കാണുമ്പോൾ.... അതോർക്കുമ്പൊഴേ, പിടയുന്നു നെഞ്ചകം.... നീയില്ലയെൻ കൂടെയെങ്കിൽ, ഇനി ഞാനില്ലയിവിടെ... പോകണമവിടേക്ക്, നിഴൽ പോലും വന്നെത്തിടാത്തേയ്ക്കായ്....

കണ്ണന്റെ രാധ

ആരെയോ കാത്താണു നിന്നുടെ നിൽപ്പെന്ന്, കണ്ടാൽ അറിയാല്ലോ പൂങ്കുയിൽ നാദമേ... ചന്ദന നിറമാർന്നൊരാ വദനം കാന്തിതം, പീലി വിരിച്ചപോലുള്ളോരു കൂന്തലും.... ചേലോടെ ചിഞ്ചിലനാദം പരത്തുന്ന, പാദസരങ്ങൾ അണിഞ്ഞ മാൻമിഴി അഴകവൾ.... വിരഹിണിയാണവൾ ഏങ്കിലും, കാതോർക്കുന്നു എന്തിനോ വേണ്ടിയാത്തീരത്ത്...  നിശ്ചലം ഒഴുകുന്ന യമുനയും, കളകളാരവം മുഴക്കുന്നു... ദൂരെ വിദൂരെയായ് കാറ്റിൽ നിന്നൊഴുകി, എത്തുന്നൊരാ മുരളീരവം കേട്ട്.... ഹൃദയം തുടിക്കുന്നു വീണ്ടും, അവളുടെ കണ്ണുകൾ തിരയുന്നു...   പ്രണയത്തിൽ മറന്നവൾ, നൃത്തമാടുന്നു സഖിമാരുമൊത്തു.... ഏവരും ആനന്ദപൂർണ്ണം പറഞ്ഞു, അവളാ വൃന്ദവനത്തിലെ കണ്ണന്റെ രാധ....

കാലവും സമയവും

സ്വപ്നങ്ങൾക്ക്  നിറമേകുന്നത് ചിന്തകളെങ്കിൽ, എന്നിൽ നിന്നും ഞാനെന്റെ ചിന്തകളെ അകലെ നിർത്താം.... സ്നേഹമെന്നത് എനിക്കന്യമെങ്കിൽ, ഞാനും പോയിടാം വെറുപ്പിന്റെ ലോകം തേടി.... അഭിലാഷങ്ങളും ഓർമ്മകളും, ഒടുവിലീ അടക്കിപ്പിടിച്ചുള്ള തേങ്ങലായെന്നിൽ നിറയുമ്പോൾ... കൂടെ ആരുമില്ലെന്ന യാഥാർഥ്യവുമുൾക്കൊണ്ട്, തനിയേ നടന്നിടാം ദിക്കറിയാതെ.... പാതിവഴിയിൽ മുറിഞ്ഞു പോയ ബന്ധങ്ങൾ, ഇന്നൊരു ബന്ധനമായി പിൻതുടർന്നീടുമ്പോൾ ... അവിടെയും ഒരു താങ്ങായി ആരോവരുമെന്ന, വിശ്വാസമിന്ന് അപ്രത്യക്ഷം... ഈ നിമിഷം ഞാനും, തിരിച്ചറിഞ്ഞീടുന്നു.... നീയുമെന്നെ ഒരു നാൾ കൂട്ടിടും, ഈ കാലത്തിലെന്റെ സമയം വന്നെത്തിടുമ്പോൾ...

ആകാശം

ചിരിക്കുന്നൊരാകാശം, നീലക്കുട ചൂടി വാർമഴവില്ലു വിരിച്ചു നിൽക്കുന്നു.... കരയുന്നൊരാകാശം, കാർമേഘ കനല് ചൂടി നിൽക്കുന്നു... രൗദ്ര ഭാവം പൂണ്ടൊരാകാശം, ഇടിമിന്നൽ മാല ചാർത്തി നിൽക്കുന്നു... ശാന്തമായൊരാകാശം, നിലാ പുഴപോലെ ഒഴുകുന്നു.... പ്രണയിനിയായൊരാകാശം, നിലാവിൽ താരകക്കമ്മലിട്ടു നിൽക്കുന്നു... വിരഹാർദ്രയായൊരാകാശം, തമസ്സിൽ മുങ്ങി നിൽക്കുന്നു...

മലയാലപ്പുഴ

ഓർക്കുന്നു ഞാൻ നിന്നെയീമഴ തന്നിലായ്, ചേർന്നങ്ങു നിൽക്കുന്നൊരാൽമരച്ചോ ട്ടിലായി... കാണുന്നു നിന്നെയീ ആമ്പൽകുളത്തിലും, ചേലോടെ ചിരിതൂകി നിൽക്കുന്നൊരമ്മയായി.... പാടാൻ മറന്നോരു നാമങ്ങളൊക്കെയും, കേൾക്കുന്നു നിന്നുടെ ശ്രീകോവിലിനുള്ളിലായ്.... കേട്ടാൽ മറക്കാത്ത സോപാന സംഗീതം, കേട്ടുകേട്ടങ്ങു മറക്കുന്നു ഞാനെന്നേ.... സന്ധ്യക്ക് തെളിയുന്ന കർപ്പൂരദീപവും, എന്നും ജ്വലിക്കും കെടാവിളക്കും മുന്നിൽ.... നിറദീപ സാന്നിധ്യമായ് ചുറ്റുവിളക്കും, നിന്നുടെ ദീപാരാധന തന്നിലായ്... ശ്രീഭദ്രകാളിയായി അമരുന്നു മലയാലപ്പുഴതന്നിൽ , അമ്മതൻ തൃപ്പാദം കുമ്പിട്ടു വണങ്ങിടുന്നു....

തിരിച്ചറിവ്

കനലായി എരിയുന്നു ഞാനെന്ന മാനസം, നിഴലായി നിൽക്കുന്നു നീയെന്ന താരകം.... ചിരിതൂകി നിൽക്കുന്നു വിധിയെന്ന വേഷവും, തനിയെ മടങ്ങുന്നു കാലമിന്നിങ്ങനെ..... എണ്ണിയാൽ തീരാത്ത ദുഖങ്ങൾ പേറി, ഒരോ നിമിഷവും വെന്തുവെണ്ണീറായ്... എരിതീയിലെരിയുന്ന ജീവിതം കാണുവാൻ, ആരുമില്ലെന്ന തിരിച്ചറിവോടെ ഞാൻ.... എവിടെയാണിന്നെന്റെ സ്വപ്നഗേഹം, പിന്നെ അറിയാതെ അറിയുന്ന സൗഹൃദങ്ങൾ.... ഒരുവാക്ക് പറയാതകന്ന സ്വന്തം, പിന്നെ മറുവാക്കു പറയുവാൻ അന്യമെന്നും.....

പ്രതീക്ഷ

പ്രതീക്ഷയേറെയുണ്ടെൻ മനമതിൽ, നല്ല ചിന്തകളെന്നിൽ നിറയ്ക്കുവാൻ... വിധിയെന്ന സർപ്പദംശനമേറ്റുഞാനും, ഉഴലുന്നു പലവിധ ദുഃഖങ്ങളാൽ.... എങ്കിലും കൈവെടിയില്ല ഞാനിന്നെന്നെ, നയിക്കുന്ന പ്രത്യാശ ഒരിക്കലും.... കാലം കരുതി വച്ച, ഓരോ വഴിത്തിരുവുകൾ....  മായ്ക്കുന്നു മുറിപ്പാടുകൾ, എന്നിൽനിന്നോരോന്നായ്.... അറിയുന്നു ഞാനെന്നുമിപ്പോൾ, നീയെന്റെ ആത്മാവിലിഴചേർന്ന സ്നേഹമെന്ന്... നീ തന്നെ കണ്ണാ എന്നിൽവന്നങ്ങുചേരുന്ന, നന്മകൾ തന്നുടെ ഉറവിടവും....

നിന്നോടുകൂടെ...

അസ്തമയ സന്ധ്യയിൽ മുങ്ങി നിൽക്കുന്നോരാ, പുഞ്ചപാടം കൺകുളിർക്കെകാണുവാനായ്.... യാത്ര പോകുന്നു ഞാൻ, നിന്നെയും കൂട്ടി.... ഈചെറു വീഥിയോ നമ്മേനയിക്കുന്നു, പ്രകൃതിതൻ വിസ്മയ ചെപ്പ്തുറക്കുവാൻ..... പാടവും പുഴകളും വാകമരങ്ങളും, പിന്നെ കളകളാരവം മുഴക്കുന്ന അരുവിയും.... തെല്ലൊന്ന് മാറി നിൽക്കുന്നു, കുഞ്ഞിളം കാറ്റിൽ ആടിത്തിമിർക്കുന്ന..... പിന്നെ ചന്തമേറും സൂര്യ രശ്മിയിൽ, മുങ്ങിനിവരുന്നൊരാമ്പൽ പൊയ്കയും.... സന്ധ്യയോ മായുന്നു, രാത്രിയുടെ വരവിനായി.... പൗർണ്ണമിക്കലയിൽ മുങ്ങി, നിൽക്കുന്നോരാ പൂമരച്ചോട്ടിൽ..... അന്യോന്യം കണ്ണെടുക്കാതെ നോക്കിനിൽക്കുന്നു, നാം ഇരുപേരും.....

ആതിര

നീലത്താമര ഇതൾ പോലെ മാനസം, പീലിനീർത്തിയ അഴകോടെ കൂന്തലും.... ചെന്താമര പോലെയിരു നയനവും, പനിനീർ പൂവുപോലെ അഴകുള്ളൊരു വദനവും.... അന്നോരു നവംബർ മഴയതിൽ, പുലർകാല സൂര്യന്റെ തേരിൽ നീയെത്തി... അമ്മതൻ കുഞ്ഞു മാലാഖയായി, പാരതിൽ അറിവിന്റെ വെളിച്ചമേകുവാൻ.... നീയിന്നുമേവർക്കും ആതിരയായ്, മനം നിറയുന്നു നിൻ സ്വരമാധുര്യലഹരിയിൽ... ഒരു നറുപുഞ്ചിരി നിന്നിൽ നിറയുമ്പോൾ, ഭാഗ്യമായി നിറയുന്നു അനുരാധനക്ഷത്രം....