പോസ്റ്റുകള്‍

കല്ലേലിക്കാവ്

കല്ലേലി പുഴയുടെ തീരത്തു നിൽക്കുന്ന, അഭയമതല്ലോയീ അപ്പൂപ്പൻക്കാവ്.... മനതാരിൽ അലതല്ലും, കദനങ്ങളൊക്കെയും.... തീർക്കുന്ന കാവല്ലോ, ഈ പുണ്യഭൂമി... ഞാനും നീയുമല്ലാതെ ഇവിടെ, പ്രകൃതി എന്നതോ ഒരു പൈതൃകമായ്.... കൂപ്പു കരങ്ങളോടെത്തുന്ന ഭക്തന്റെ, രക്ഷയും നന്മയും ഈ മണ്ണുതന്നെ...

മൂകാംബിക

നേരം പുലരുമ്പോൾ കണികണ്ടുണരുന്ന, മൂകാംബികേ ദേവീ അഭയ വരദായിനീ..... ആദി ശങ്കരൻ പ്രതിഷ്ഠിച്ചനാൾ മുതൽ, ഈ പുണ്യഭൂമിയിൽ നീ വാഴിടുന്നൂ.... കാരുണ്യ കടലായീ മൂന്നു ഭാവങ്ങളിൽ, മഹാലക്ഷ്മിയായ് ശക്തിയായി വിദ്യാദേവിയായീ... പള്ളിക്കുന്നു ദേശവും പ്രസിദ്ധമായി, ശ്രീ മൂകാംബികേ അമ്മേ നിൻ കരുണയാലേ.... ദുഃഖനിവാരിണീ വിശ്വവിലാസിനീ, അഭയം നീയേ മൂകാംബിയമ്മേ.... നീറുന്ന മനമതിൽ അഴലുകൾ നിറയുമ്പോൾ, അമ്മതൻ വാത്സല്യവർഷം ചൊരിഞ്ഞുവെന്നിൽ, ഈ ആദ്യ ദർശന പുണ്യമാലേ....

മേടവിഷു

മേടവിഷു പുലരി പുലർന്നു, കണിക്കൊന്നകൾ പൂത്തുനിറഞ്ഞു... വിഷുപക്ഷി പാട്ടുകൾ പാടി, വിഷുക്കണി കാണാൻ ഉണരൂ..... മേടത്തിന് ചന്തം കൂട്ടാൻ, താലപ്പൊലി വാദ്യഘോഷം.... നേരം പുലർന്നപ്പോൾ ഞാനും, കാണുന്നെൻ കണ്ണാ നിന്നേ.... കൈനീട്ടവുമായിങ്ങെത്തി, ചന്തന തേരിലേറി.... സ്വർണ്ണ തളികയുമായി, വരവായ് സൂര്യനും.....    മേടവിഷു കാറ്റുമണഞ്ഞേ, മേടത്തിൻ സുദിനവുമെത്തി... ഈ വർഷം പൂരം കൂടാൻ, കൊല്ലത്തും വാർമുകിലെത്തി....

കൊറ്റംകുളങ്ങര തമ്പുരാട്ടി

ഇമേജ്
മനം നൊന്ത് വിളിച്ചാൽ, വിളികേൾക്കും തമ്പുരാട്ടി... അമ്മ മഹാമായ ശക്തി സ്വരൂപിണി, വഴുന്നൊരിടമല്ലോ കൊറ്റംകുളങ്ങര..... ഭൂതത്താൻ കുളവും കുരുത്തോല പന്തലും, അമ്മതൻ മാഹാത്മ്യം ഏറ്റുന്നു നിത്യവും..... കൊറ്റംകുളങ്ങര വാസിനി നിന്നേ, കാണാതിരിക്കാൻ കഴിയില്ലയീ ജന്മം..... അഴലുകൾ ഒഴിയാനായി നിൻ സവിധേ നിത്യം, ഇരുകൈയ്യും കൂപ്പി ഞാൻ നിന്നിടുമ്പോളമ്മ... അരികിലായെത്തി കണ്ണുനീരൊപ്പുന്ന, ദാക്ഷായണീ ദേവീ അമ്മ മഹേശ്വരി....

കരിക്കകത്തമ്മ

ഇമേജ്
മനം നൊന്ത് വിളിപ്പോർ തൻ മനസ്സറിഞ്ഞീടുന്ന, നന്മതൻ നിറകുടമെന്റെ അമ്മ... കരിക്കകം വാഴുന്ന ദേവിയമ്മ, എന്റെ കരിക്കകത്തമ്മേ ശരണമമ്പേ.... ജീവിത വീഥിയിൽ ഒരു നെയ് തിരിനാളമായി, ഞാനെരിഞ്ഞിടുമ്പോഴമ്മയെന്നും... ഒരു മഴതുള്ളിയായ് അരികിലെത്തും, എന്റെ കരിക്കകം വാഴുന്ന ശ്രീചാമുണ്ഡേശ്വരീ.... നിനവിലും നീയല്ലോ അമ്മമഹേശ്വരി , കനവിലും നീയല്ലോ രക്ത ചാമുണ്ഡേശ്വരീ.. നീറുന്ന മനസ്സിനെ തൊട്ടുണർത്തി മെല്ലെ, എന്റെ കരിക്കകം വാഴുന്ന ചാമുണ്ഡി...