പോസ്റ്റുകള്‍

മേടവിഷു

മേടവിഷു പുലരി പുലർന്നു, കണിക്കൊന്നകൾ പൂത്തുനിറഞ്ഞു... വിഷുപക്ഷി പാട്ടുകൾ പാടി, വിഷുക്കണി കാണാൻ ഉണരൂ..... മേടത്തിന് ചന്തം കൂട്ടാൻ, താലപ്പൊലി വാദ്യഘോഷം.... നേരം പുലർന്നപ്പോൾ ഞാനും, കാണുന്നെൻ കണ്ണാ നിന്നേ.... കൈനീട്ടവുമായിങ്ങെത്തി, ചന്തന തേരിലേറി.... സ്വർണ്ണ തളികയുമായി, വരവായ് സൂര്യനും.....    മേടവിഷു കാറ്റുമണഞ്ഞേ, മേടത്തിൻ സുദിനവുമെത്തി... ഈ വർഷം പൂരം കൂടാൻ, കൊല്ലത്തും വാർമുകിലെത്തി....

കൊറ്റംകുളങ്ങര തമ്പുരാട്ടി

ഇമേജ്
മനം നൊന്ത് വിളിച്ചാൽ, വിളികേൾക്കും തമ്പുരാട്ടി... അമ്മ മഹാമായ ശക്തി സ്വരൂപിണി, വഴുന്നൊരിടമല്ലോ കൊറ്റംകുളങ്ങര..... ഭൂതത്താൻ കുളവും കുരുത്തോല പന്തലും, അമ്മതൻ മാഹാത്മ്യം ഏറ്റുന്നു നിത്യവും..... കൊറ്റംകുളങ്ങര വാസിനി നിന്നേ, കാണാതിരിക്കാൻ കഴിയില്ലയീ ജന്മം..... അഴലുകൾ ഒഴിയാനായി നിൻ സവിധേ നിത്യം, ഇരുകൈയ്യും കൂപ്പി ഞാൻ നിന്നിടുമ്പോളമ്മ... അരികിലായെത്തി കണ്ണുനീരൊപ്പുന്ന, ദാക്ഷായണീ ദേവീ അമ്മ മഹേശ്വരി....

കരിക്കകത്തമ്മ

ഇമേജ്
മനം നൊന്ത് വിളിപ്പോർ തൻ മനസ്സറിഞ്ഞീടുന്ന, നന്മതൻ നിറകുടമെന്റെ അമ്മ... കരിക്കകം വാഴുന്ന ദേവിയമ്മ, എന്റെ കരിക്കകത്തമ്മേ ശരണമമ്പേ.... ജീവിത വീഥിയിൽ ഒരു നെയ് തിരിനാളമായി, ഞാനെരിഞ്ഞിടുമ്പോഴമ്മയെന്നും... ഒരു മഴതുള്ളിയായ് അരികിലെത്തും, എന്റെ കരിക്കകം വാഴുന്ന ശ്രീചാമുണ്ഡേശ്വരീ.... നിനവിലും നീയല്ലോ അമ്മമഹേശ്വരി , കനവിലും നീയല്ലോ രക്ത ചാമുണ്ഡേശ്വരീ.. നീറുന്ന മനസ്സിനെ തൊട്ടുണർത്തി മെല്ലെ, എന്റെ കരിക്കകം വാഴുന്ന ചാമുണ്ഡി...

വേനൽ മഴ

ആരോടും ഒരു വാക്കും മിണ്ടാതെ, ഒരു മുന്നറിയിപ്പും ഇല്ലാതെ മരണപ്പെട്ടുപോയ ഓരോ പുൽക്കൊടിയേയും മെല്ലെ തട്ടി ഉണർത്തുവാൻ വന്നതാവാം ഈ വേനൽ മഴ. എങ്ങനെ ആയാലും ഈ മീനവേനൽ മഴയ്ക്ക് പുതുജീവന്റ തുടിപ്പാണ്. ചിലങ്ക കെട്ടി ആടുന്ന മയിൽ പക്ഷിയെ പോലെ ഈ വേനൽ മഴയിലും വിടരുന്ന വർണ്ണ വിസ്മയം തീർക്കുന്ന മഴവിൽ കൊടികൾ. പകൽ ചന്തം മാഞ്ഞു രാത്രിയുടെ യാമങ്ങൾ കടന്ന് ഈ മഴ തകർത്തു പെയ്യുന്നു. വേനൽ ചൂടിനെ ആർദ്രമാക്കി മെല്ലെ കുളിരായ് ഒടുവിൽ നിശീഥിനിയുടെ അടക്കിപ്പിടിച്ച തേങ്ങലായ് അവൾ മാറുന്നു. എങ്ങോ മാഞ്ഞു പോകാൻ തിടുക്കം കൂട്ടിയ പ്രാണനെ മെല്ലെ ജീവശ്വാസം കൊടുത്ത് മെല്ലെ ഈ ഭൂമിയിലേക്ക് തന്നെ തിരികെ കൊണ്ടു വരുന്ന ഒരു മഹത്വപൂർണ്ണമായ കർമ്മം. എല്ലാത്തിനും ഒടുവിൽ നിലച്ചുപോകുന്ന മഴയുടെ ആർദ്രമായ തേങ്ങലിനും ഉണ്ടാകും ഒരു കദനത്തിന്റെ കയ്പ്പ്നീർ. കണ്മഷി കൊണ്ടു വാലിട്ടെഴുതിയ കണ്ണുകൾ സങ്കടങ്ങൾ കൊണ്ടു നിറഞ്ഞൊഴുകുന്ന പോലെ, മീന വെയിലിൽ ഈ പ്രകൃതിയുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നു  നമ്മുടെ ഈ പുഴകളും തോടുകളും അരുവികളും ഒന്നും വറ്റി വരളാതിരിക്കാൻ. ഇനിയും ഈ ഭൂമി വെന്തു വെണ്ണീറാവാതിരിക്കാൻ. 

ചെറുവള്ളി ഭഗവതി

ചിരി തൂകി നിൽക്കുന്നൊരമ്മയെ കാണുവാൻ, ചെറുവള്ളി കാവിലായ് ഞാനെത്തിയിന്ന്... മനസ്സിടറുമ്പോഴും ഒരു താങ്ങായെന്നമ്മ, കൂടെഉണ്ടെന്നു ആമണിനാദങ്ങൾ ഏറ്റുചൊല്ലി..... ഉപദൈവങ്ങളായി ഏവരും വാഴുന്നു, കൈകൂപ്പി തൊഴുതു ഞാൻ ഈ പ്രദക്ഷിണവീഥിയിൽ... ഭദ്രക്കും ഉപദൈവങ്ങൾക്കുമൊരത്താഴ പൂജ കഴിഞ്ഞുടൻ, പൂജചെയ്യുന്നോരാ ജഡ്ജിയമ്മാവൻ കോവിലും അരികിലായ് തന്നെയുണ്ട്.... നാലമ്പലത്തിന്നു മുന്നിപിലായ് ഉള്ളോരാ തീർത്ഥക്കുളമതിൽ, ഇഷ്ട വിധേനേവസിക്കുന്നു മാത്‍സ്യങ്ങൾ..... ദുർമാർഗ്ഗദർശികൾ വാഴുമീ ഭൂലോകമെമ്പാടും, സത്യവും നീതിക്കും പുനസ്ഥാനമീ കാവ്....