പോസ്റ്റുകള്‍

തൂലിക

വൃശ്ചിക പുലരിയിൽ ഊർന്നുവീണന്നൊരാ, മഴ മുത്തു പോലെയീ കുഞ്ഞു പൂവ്.... അച്ഛന്റെ സ്വപ്നം പൂവണിഞ്ഞീടുന്ന, ധന്യമുഹൂർത്തം പാരതിലെന്നും.... അമ്മതൻ കൈകളിൽ വന്നണഞ്ഞീടുന്ന, ഭാഗ്യനിയോഗമാണിന്നവള്.... എന്തൊരു ചന്തമാണെന്നോ കുഞ്ഞേ, നിന്റെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരിക്ക്.... പേരെന്തു നൽകണം നീയെന്റെ ജീവനും, ഓമനത്തിങ്കൾക്കോ തൂലിക നാമമായ്...

വൈക്കത്തപ്പൻ

ദക്ഷിണ ദേശത്തെ കാശിയാണിവിടം, തിരു വൈക്കം എന്നൊരു പേരതിൽ പ്രസിദ്ധം..... മൂന്നു സങ്കൽപ്പമായിവിടെ വാഴുന്നു, അന്നദാന പ്രഭുവായ ശിവശങ്കരൻ.... പുലർവേളയിൽ ദക്ഷിണാമൂർത്തിയും ഉച്ചപൂജക്ക്‌ സാന്നിധ്യമാകുന്നു  കിരാതമൂർത്തി ഭാവമതിൽ .... സായാഹ്‌ന വേളയിൽ ഗൗരിയും തനയരും കൂടെയെൻ ശംഭുവും ദർശനം അരുളുന്നു പാരതിൽ പുണ്യമായി... നാഗർക്കും വരുണനും സ്ഥാനമുണ്ടിവിടെ, അന്നദാനം തന്നെ ഇഷ്ട വഴിപാടും..... ഏറെ കഥകളുണ്ടിവിടെ അറിയുവാൻ, നിറയുന്നു ഭക്തിയും ശക്തിയായി വൈക്കത്തഷ്ടമി  നാളതിൽ ....

മനസ്സ്

നീയെന്ന പാതയിൽ, ഞാനിന്നു കല്ലുകൾ.... അറിയാതെ പോകുമോയീ, ജന്മവും നീ... മനസ്സിന്റെ വാതിലിൽ, മാറാല മൂടിയും.... കനിവിന്റെ ജാലകം, കൊട്ടിയടച്ചും.... തനിയെ നടക്കുന്നുയീ, വഴി തന്നിലായ്... പതിയെ മറയുന്നുയീ, മൂകസാഗരേ.... തിരയുന്നു ഞാനിന്ന്, നീയെന്ന സ്നേഹം... അറിയുന്നു ഞാനിന്ന്, നീതന്നെ മൗനം.... നീയറിയാതെ, പറയുന്നതാവില്ലയെങ്കിലും... മറുവാക്ക് പറയാനും, ആവില്ലയിന്ന്.... നിന്റെയകലാൻ തുനിഞ്ഞുള്ള, നാട്യങ്ങൾ കാണുമ്പോൾ.... അതോർക്കുമ്പൊഴേ, പിടയുന്നു നെഞ്ചകം.... നീയില്ലയെൻ കൂടെയെങ്കിൽ, ഇനി ഞാനില്ലയിവിടെ... പോകണമവിടേക്ക്, നിഴൽ പോലും വന്നെത്തിടാത്തേയ്ക്കായ്....

കണ്ണന്റെ രാധ

ആരെയോ കാത്താണു നിന്നുടെ നിൽപ്പെന്ന്, കണ്ടാൽ അറിയാല്ലോ പൂങ്കുയിൽ നാദമേ... ചന്ദന നിറമാർന്നൊരാ വദനം കാന്തിതം, പീലി വിരിച്ചപോലുള്ളോരു കൂന്തലും.... ചേലോടെ ചിഞ്ചിലനാദം പരത്തുന്ന, പാദസരങ്ങൾ അണിഞ്ഞ മാൻമിഴി അഴകവൾ.... വിരഹിണിയാണവൾ ഏങ്കിലും, കാതോർക്കുന്നു എന്തിനോ വേണ്ടിയാത്തീരത്ത്...  നിശ്ചലം ഒഴുകുന്ന യമുനയും, കളകളാരവം മുഴക്കുന്നു... ദൂരെ വിദൂരെയായ് കാറ്റിൽ നിന്നൊഴുകി, എത്തുന്നൊരാ മുരളീരവം കേട്ട്.... ഹൃദയം തുടിക്കുന്നു വീണ്ടും, അവളുടെ കണ്ണുകൾ തിരയുന്നു...   പ്രണയത്തിൽ മറന്നവൾ, നൃത്തമാടുന്നു സഖിമാരുമൊത്തു.... ഏവരും ആനന്ദപൂർണ്ണം പറഞ്ഞു, അവളാ വൃന്ദവനത്തിലെ കണ്ണന്റെ രാധ....

കാലവും സമയവും

സ്വപ്നങ്ങൾക്ക്  നിറമേകുന്നത് ചിന്തകളെങ്കിൽ, എന്നിൽ നിന്നും ഞാനെന്റെ ചിന്തകളെ അകലെ നിർത്താം.... സ്നേഹമെന്നത് എനിക്കന്യമെങ്കിൽ, ഞാനും പോയിടാം വെറുപ്പിന്റെ ലോകം തേടി.... അഭിലാഷങ്ങളും ഓർമ്മകളും, ഒടുവിലീ അടക്കിപ്പിടിച്ചുള്ള തേങ്ങലായെന്നിൽ നിറയുമ്പോൾ... കൂടെ ആരുമില്ലെന്ന യാഥാർഥ്യവുമുൾക്കൊണ്ട്, തനിയേ നടന്നിടാം ദിക്കറിയാതെ.... പാതിവഴിയിൽ മുറിഞ്ഞു പോയ ബന്ധങ്ങൾ, ഇന്നൊരു ബന്ധനമായി പിൻതുടർന്നീടുമ്പോൾ ... അവിടെയും ഒരു താങ്ങായി ആരോവരുമെന്ന, വിശ്വാസമിന്ന് അപ്രത്യക്ഷം... ഈ നിമിഷം ഞാനും, തിരിച്ചറിഞ്ഞീടുന്നു.... നീയുമെന്നെ ഒരു നാൾ കൂട്ടിടും, ഈ കാലത്തിലെന്റെ സമയം വന്നെത്തിടുമ്പോൾ...