പോസ്റ്റുകള്‍

സെപ്റ്റംബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പ്രകൃതിയും ഞാനും

പുലർകാല വേളയിങ്ങെത്തീ, ഇന്ന് നീയോ ഉണരുന്നു മൂകമായി... എന്തേ നിനക്കെന്നു ചോദിക്കുവാൻ, ആരുമില്ലെന്ന സത്യവും നീയങ്ങറിയുന്നു... നീ ചിരിക്കുമ്പോഴും ഞാൻ അറിഞ്ഞീലിത്രനാൾ, നിന്നിലെ പുഞ്ചിരിയെന്റെയെന്ന്.... നീ കരഞ്ഞപ്പോഴും ഞാനറിഞ്ഞില്ലല്ലോ, നിന്റെയാ കണ്ണുനീരെന്റെയെന്ന്... നീയെന്ന സ്നേഹത്തിൻ ആഴം അറിഞ്ഞീടാൻ, നീ തന്നെ മഴയായി പെയ്തങ്ങിറങ്ങുന്നു.... നീയെന്ന രാഗത്തിൽ മുഴുകീടുവാൻ ഞാൻ, കാതോർക്കുന്നു നിന്റെയാ ഈരടികൾ... ഇനിയെങ്കിലും തിരിച്ചങ്ങറിയണം, ഈ ലോക മാനവർ നിന്നെ... നീ തന്നെ ഈശ്വരി, നീ തന്നെ വിശ്വവും.... നീയില്ലയെങ്കിൽ ഇനി ഞാനില്ലയെന്നും, അറിയേണം ആത്മബന്ധുക്കൾ നമ്മളന്യോന്യം.....

റാണിപുരം

വാനിലൊളം ഉയരത്തു നിൽക്കുന്നു, പച്ചപുതച്ച് പ്രകൃതിയിന്നിവിടെ.... കണ്ണുകൾക്കാനന്തമേകുന്ന കാഴ്ചയും, കാതിനും ഇമ്പമേകുന്ന കാറ്റും... കോടമഞ്ഞിന്റെ സൗന്ദര്യ വിസ്മയം, അതിൽ പൊഴിഞ്ഞങ്ങിറങ്ങുന്ന സൂര്യരശ്മികൾ.... നിന്നെ കൺകുളിക്കെ കാണുവാനായി, ഞാനൊരു നാൾ വന്നെത്തിടും.... മഹാറാണിയായി നീ വാഴുന്ന ദേശത്തിൽ, പ്രകൃ‌തീ നിന്നുടെ റാണിപുരം തന്നിലായ്.....

ഹൃദ്യമീ മൊഴി

പ്രതീക്ഷയുടെ കിരണം തൊട്ടുണർത്തുന്ന  നിന്റെയീ മൊഴികൾ കാതോർക്കുമ്പോൾ, വളരെ മനോഹരം ആണെന്ന് തോന്നും ഈ ലോകം. നിന്റെ ശബ്ദം ആയിരംമടങ്ങ് ശുഭചിന്തകൾ എന്നിൽ നിറക്കുമ്പോൾ നിന്റെ സൗഹൃദം ഒരു അനുഗ്രഹവർഷം തന്നെ എന്റെകണ്ണന്റെ. കരുതലും കരുണയും നിറഞ്ഞു തുളുമ്പുന്ന സ്വരം. നീ പറയുന്ന ഓരോ വാക്കിലും പ്രതിധ്വനിക്കുന്നത് സൗഹൃദത്തിന്റെ ഇമ്പമാണ്, അതെത്ര കേട്ടാലും മതിവരുകയും ഇല്ല. വരും ജന്മനങ്ങളും ഈ സൗഹൃദം ഇങ്ങനെ തന്നെ നിലനിൽക്കാൻ കണ്ണന്റെ അനുഗ്രഹം ഉടനീളം ഉണ്ടാകണം എന്നൊരഭിലാഷം.. മധുരമീ മൊഴിയെന്നും, ഇമ്പമേറിടും കേട്ടങ്ങിരിക്കുമ്പോൾ... ഏറെ ഹൃദ്യമാണെൻ, കണ്ണനെപോലെ.... വീണ്ടും കേൾക്കാൻ, കാതോർത്തിരിക്കാം... ഇനിയെന്നും, സൗഹൃദമേ നിന്നെ....

കണ്ണനുണ്ണി

വിളക്കുവയ്ക്കും കണ്ണനുവേണ്ടി, എന്നുമീ തൃക്കോവിലിൽ.... നേദിക്കാം നിനക്കായ്, തൃക്കൈ വെണ്ണയിന്നെൻ മാനസ്സേ... തുളസി മാല ചാർത്തിടാം ഞാൻ, നീവരുന്ന നാളതിൽ... വിളികേൾക്കുവാൻ ഇനിയും, വൈകിടല്ലേയെൻ കണ്ണനുണ്ണീ നീ... ഒന്ന് കാണുവാനോ ഏറെ നാളായി, കാത്തിരിപ്പൂ ഇവിടെ ഞാൻ....

ദേവൂട്ടി

ചെന്താമര വിടർന്നപോലെ, മിഴി അഴകുള്ളൊരു പെൺകൊടി നീ... വാലിട്ടു കണ്ണെഴുതാനോ വിളിക്കുന്നു, വാർമുകിൽ നിന്നെ... നിൻ കൂന്തൽ കണ്ടാലോ, കാർമേഘം ഓടിഒളിക്കും... എന്നിട്ടോ കാർകൂന്തൽ ചന്തം കൂട്ടാൻ, മഴവില്ലോ നിന്നരികെ വരും.... ചെഞ്ചുണ്ടിൽ വിടരും പുഞ്ചിരി, കണ്ടാലോ നിറയും മനവും... ആച്ചെറുചുണ്ട് ചുവപ്പിക്കാനോ, സാന്ധ്യ മേഘങ്ങളെത്തവേ ... കാതിലെ കുഞ്ഞിക്കമ്മൽ, കണ്ടാലോ എന്തൊരു ഭംഗി.... നിൻ കാതിനെ അണിയിക്കാനോ, കമ്മലായ് നക്ഷത്രങ്ങൾ.... കുഞ്ഞിളം കൈകളിൽ, കരിവളയോ കൂട്ടുണ്ടേ.... നിൻ കൈകളിൽ അണിയിക്കാൻ, അമ്പിളിയോ വളയായേ.... കുഞ്ഞിളം കാലിൽക്കിലുങ്ങും, പാദസരങ്ങൾ ഏറെയുണ്ടേ... എന്നാലും ചന്തം കൂട്ടാൻ, നിലാവോ തളയായേ... നിൻ മൊഴിയൊന്ന് കേട്ടെന്നാകിൽ, ഏവർക്കും സന്തോഷം... ആമൊഴിയെന്നും കേൾക്കാനായി, വരുമല്ലോ അമ്പാടിക്കണ്ണനും.... അച്ഛനും അമ്മയ്ക്കും നീ, ദേവാംശമുള്ളൊരു കുഞ്ഞ്... ഞങ്ങൾക്കോ നീയെന്നും, ദേവൂട്ടിയായി വന്നൂ....

സൗഹൃദമെന്ന സൗഭാഗ്യം

പൊയ്പോയ കാലത്തിന്റെ ഓർമ്മകൾ  എന്നിൽ ദുഖം വിതച്ചപ്പോൾ... എനിക്ക് കൂട്ടായ് ഇരുളല്ല, വെളിച്ചമായെന്നിൽ നിറയുന്നു നീ .... എന്നുള്ളിൽ വിളങ്ങുന്ന, നന്മയും നീ തന്നെ... എന്നുള്ളിൽ തുടിക്കുന്ന ഹൃദയവും, നീയേകി ദാനമായി... എല്ലാം മറന്നു ഞാൻ, പുഞ്ചിരിതൂകുന്നു.. നീയെന്നെ സൗഹൃദമെന്നിൽ, സൗഭാഗ്യമായി ഇനിയുള്ള നാളുകളെന്റെ കൂടെ....

കണ്ണനും നീയും

മഴയായിരുനന്നും നീ വരും ദിനമതിൽ, ഓർമ്മയിൽ ഒരു പുലർവേളവന്നെത്തി... പൂത്തങ്ങുനിൽക്കുന്ന മാവിൻചുവട്ടിലായി, ആദ്യമായ് നിന്റെ കാൽവെപ്പ്‌... പിന്നെ ഉമ്മറപ്പടിയിലായി കയറി, നീ വന്നുവെൻ പടിവാതിലിൽ... നീണ്ട കാത്തിരിപ്പാണ്, നിന്നെയും കാത്ത്.... എങ്കിലും ആധിയാണെന്റെമനതാരിലെങ്ങും, ഒന്നും പറയാനുമറിയില്ല.... എന്താകുമെന്നൊരു ചോദ്യം? മൂകമായെന്നോടേവരും ചൊദിപ്പൂ.... സമയം കൊഴിഞ്ഞുപോയി, നിന്റെ ദൗത്യമോ പൂർണ്ണമായ്... ഉച്ചയൂണും കഴിഞ്ഞു യാത്രചോദിച്ചു നീ മടങ്ങുന്നന്നേരം, ഞാൻ നിനച്ചതിലൊട്ടുമേ...  നിനക്കാതെ വന്നോരു, സൗഹൃദം നീയെന്ന്.... കണ്ണൻ എനിക്കായ് കരുതിയ, ഉറ്റചങ്ങാതി നീയെന്ന്....

ജാനകി

നീലനിലാവിന്റെ നക്ഷത്രക്കണ്ണുള്ള ചുന്ദരി വാവയല്ലേ, അച്ഛന്  പൊന്നുമകളല്ലേ.... പുത്തനുടുപ്പിട്ട് കൊഞ്ചും കൊലുസിട്ട തങ്കനിലാവല്ലേ, അമ്മയ്ക്ക് പൊന്നുംകുടമല്ലേ.... ചുന്ദരി പെണ്ണിന്റെ പുഞ്ചിരി കണ്ടിട്ട്, അമ്പിളിതിങ്കളോ പാട്ടുകൾ പാടീല്ലേ... ചിറ്റക്ക് കുഞ്ഞിപെണ്ണല്ലേ... കുഞ്ഞരിപ്രാവിന്റെ കാതിലെ കമ്മലുകാണുവാൻ മിന്നാമിനുങ്ങുപോലെ.... മുത്തശ്ശീടെ ചുന്ദരിമുത്തല്ലേ... കുഞ്ഞിളം കൈകളിൽ എന്തൊരു ചന്തം, കുഞ്ഞുവളകൾ കാണാൻ... മുത്തച്ഛന്റെ പുന്നാരമുത്തല്ലേ.... കാർകൂന്തൽ നിന്നിൽ പീലിഅഴകായി, ചിണുങ്ങിയും പിണങ്ങിയും മനംകവരും ... ഞങ്ങടെ ജാനകി വാവയല്ല....

ആനന്ദക്കണ്ണൻ

ഓർക്കുന്നു ഞാനാ ത്രിസന്ധ്യാനേരം, ഗുരുവായൂരോ ചെന്നോരുനാളത്.... കേൾക്കുന്നു കണ്ണന്റെ നാമങ്ങളെവിടെയും, എല്ലാരും കൈകൂപ്പി നിൽക്കുന്ന സന്നിധി... പാടുന്നു കണ്ണന്റെ അഷ്ടപദികൾ, കേൾക്കുന്നയേവർക്കുമാനന്ദലഹരി.... കണ്ണുനിറഞ്ഞുപോയി കൺകുളിർക്കേകണ്ട്, ഉണ്ണിക്കണ്ണന്റെ തിരുരൂപം മുൻപിലായ്.... ഉണ്ണിയെ കണ്ടുഞാൻ കൺതുറന്നീടവേ, പറയാൻ മറന്നുപോയെൻ പരിഭവങ്ങൾ... ഒന്നുമാത്രമാണന്നുമിന്നുമെന്നിൽ നിറയുന്നു, ആനന്ദക്കണ്ണന്റെ രൂപം മാനസേ സ്വച്ഛമായി..

താമരക്കണ്ണൻ

ഹരിനാമ കീർത്തനം കേട്ടങ്ങുണർന്നീടാം, ഗുരുവായൂർ ശ്രീലകം തന്നിലെന്നും.... ഒഴുകിയെത്തുന്നൊരീ ബാസുരീ നാദം, കേൾപ്പൂ മനമോ ആനന്ദപൂർണ്ണം... പ്രിയതോഴി രാധയ്ക്കും ഭക്ത കുചേലനും, കുറൂർ ഇല്ലത്തമ്മയ്ക്കും ഭട്ടതിരിക്കും...  ആവോളം നൽകി നീ, നിൻ ദിവ്യ ദർശനം... വീണ്ടുമാ കാൽച്ചിലമ്പൊച്ച കേൾക്കുന്നു ഞാനെങ്ങോ... ശ്രീലകത്തുണ്ടോയെന്റെ കണ്ണാ നീ... പാല്പായസവും കദളിപ്പഴങ്ങളും, നേദ്യമായി നൽകിടാം നീ വരുമെങ്കിൽ.... താമരക്കണ്ണനെ കാണുവാനായെത്തി, വീണ്ടുമീ ഗുരുവായൂർ അമ്പലനടതന്നിൽ... ഈ നേരമെങ്കിലും കാണാൻ കഴിയണേ, നിൻ ദിവ്യ രൂപം എന്റെ കണ്ണാ...

കണ്ണൻ

കണ്ണിനു മധുവേകും കായാമ്പൂ വർണ്ണനേ, കണികണ്ടുണരുവാൻ കൃപയേകണം... കദനങ്ങൾ നിറയുന്ന മനസ്സിന് നീയെന്നും, കോടകാർവർണ്ണാ തുണയാവണം... നോവേറും ജീവിതവീഥിയിൽ, തളർന്നു ഞാൻ നിൽക്കുമ്പോൾ... വഴികാട്ടിയായി നിൻ സാമീപ്യം, അറിയുന്നു അകതാരിലെന്നും... മുരളീഗാനം കേൾക്കുന്നുവോ കണ്ണാ, നിന്റെ കാൽച്ചിലമ്പൊച്ച ഞാൻ കേൾക്കുന്നുവോ... തൃക്കൈവെണ്ണയും തുളസീദളങ്ങളും നൽകിടാം ഞാനെന്നും, എൻ കണ്ണനെ വരവേൽക്കുവാനായി..

എന്റെ ഉണ്ണിക്കണ്ണൻ

ഏറെനാളായി കാത്തങ്ങിരിക്കുന്നു, ഉണ്ണിയെ കാണുവാനേറെമോഹം.... പലവുരുപോയി ഞാൻ, ഗുരുവായൂർനടതന്നിൽ... എങ്കിലും....! കാണാൻ കഴിഞ്ഞില്ല, ഒരുനാളുമേ... ഉണ്ണിയെ കണ്ടിട്ടു പറയുവാൻ, ആവോളമുണ്ടെനിക്കെങ്കിലും തെല്ലില്ല പരിഭവങ്ങൾ.... കണ്ണുനിറഞ്ഞുഞാൻ നിന്നെ വിളിക്കുമ്പോൾ, കണ്ണാ നീയെന്മുന്നിൽ വരികയില്ലേ..... ഒടുവിൽ ഞാനെത്തിയീ... അഷ്ടമിരോഹിണി നാളതിൽ ഉളനാട്ടിലമരുന്ന നവനീതകൃഷ്ന്റെ മുന്നിലായ്... ആടിത്തിമിർക്കുന്ന കാറ്റിന്റെ ഈരടിയിൽ, കേട്ടിടാം ഉണ്ണിതൻ നാമസങ്കീർത്തനമവിടെയായി... പടവുകൾ കയറി ഞാൻ ചെന്നൂ, തിരുമുൻപിൽ കൈകൾകൂപ്പിവണങ്ങീ... കണ്ടുഞാൻ അങ്ങനെ നിന്നുപോയി, കണ്ണെങ്ങെടുക്കാതെൻ ഉണ്ണിക്കണ്ണന്റെരൂപം .... പീലിത്തിരുമുടി കെട്ടിയ കൂന്തലും, ചേലോടെ ചുണ്ടിൽ ചേർന്നോരോടക്കുഴലും... എന്തൊരുഭംഗിയാണെന്റെ ഉണ്ണിക്കെന്ന്, ചൊല്ലി പലവുരു ആനന്ദബാഷ്പം തൂകി.... കണ്ടൂഞാനേറെനേരമെൻ ഉണ്ണിയെ, എങ്കിലുമെന്നുമാദർശനം കണികാണുവാൻ കഴിഞ്ഞെങ്കിലെന്നെൻ അഭിലാഷം....

അമ്പിളിക്കുരുന്ന്...

താരകങ്ങൾ ഏകുന്നു ആശംസകൾ, ഓമൽകുരുന്നിനായീ ഈ ദിനത്തിൽ.... തിങ്കൾത്തേരേറിടുന്നു പിറന്നാൾക്കിളി, നിന്നെ വരവേൽക്കുവാനോ വാനിലമ്പിളി... നിനക്കാതെ കിട്ടീല്ലേ, കൈനിറയെ സമ്മാനങ്ങൾ... പിണങ്ങി നീ നിൽക്കുമ്പോൾ എന്തു ചന്തമാണെന്നോ.... ചിണുങ്ങാതെൻ പൊന്നേ നീ, അമ്മതൻ മുത്തല്ലേ... കിണുങ്ങാതെൻ കിങ്ങിണിയേ, അമ്മതൻ തംബുരുവേ...... നിനച്ചാലും ഇല്ലേലും, നീയേയെൻ ജീവിതമേ... ഏകുന്നു നിനക്കായി ഞാനും, ഒരായിരം പിറന്നാൾ ആശംസകൾ...

കവചം

കണ്ടുവോ നിങ്ങളെൻ താമരകണ്ണനെ, കണ്ണടച്ചാലും തുറന്നാലുമാരൂപം.... ഓടക്കാർവർണ്ണനായി ഉളനാട്ടിൽ അമരുന്ന, കണ്ടുവോ നിങ്ങളെൻ നവനീതകൃഷ്ണനെ.... ഓടകുഴലിന്റെ മധുരഗീതം കേട്ടൂ, മയിൽ‌പീലിചൂടിയ കാർക്കൂന്തലും കണ്ടു.... ഉണർന്നിരുന്നാലും ഉറങ്ങുമ്പോഴും കണ്ണാ, നീയായിരുന്നെന്റെ മനതാരിലെപ്പോഴും.... ദുഃഖങ്ങൾ കടലായി മാറുന്ന നിമിഷവും, ദുരിതങ്ങൾ വന്നെന്നെ മൂടുന്ന നേരത്തും... എനിക്കായ്, അതിജീവനത്തിന്റെ പാതയും തുറന്നിട്ട്... ഒടുവിൽ നീ തന്നെ കണ്ണാ മുരാരേ കൃഷ്ണാ, എന്നേയ്ക്കുമായെന്റെ രക്ഷാകവചം...