പോസ്റ്റുകള്‍

നന്നായി ഉറങ്ങുക...

നന്നായി ഉറങ്ങുവാൻ, അഭിലാഷമുണ്ടെനിക്കെങ്കിലും... കഴിയില്ല! കണ്ണടച്ചാൽ പിന്നെ കാണുന്നതെന്തെന്ന്, ചോദ്യമാണാദ്യം വരിക.... ഉത്തരം നൽകിടാം നിനക്കായ്‌ ഞാനിന്ന്.... തമസ്സല്ല! മനസ്സെന്ന ചെപ്പിൽ മുറിവേറ്റുണങ്ങാതെ, നിൽക്കുന്നൊരായിരം കദനങ്ങൾ... ഊതി കെടുത്തുവാൻ, നിനച്ചു ഞാൻ പലവുരി... വിഫലമീ ശ്രമമെന്ന്, മന്ത്രിക്കുന്നു വിധിയെന്ന സത്യവും... ഇനിയൊന്നുറങ്ങണം എനിക്കിവിടെ, ഒരിക്കലും ഉണരാത്ത നിദ്രയിൽ.... പരിഭവം തെല്ലില്ല നിന്നോട്, എനിക്കെന്നും കാലമേ.... നീ തന്ന "നന്നായി ഉറങ്ങു " എന്ന ആശംസ, എനിക്കായ് തന്ന അവസാന വാക്കായി ഭവിക്കട്ടെ....

തറവാട്...

ഇമേജ്
ഈ ആറുകെട്ടിന്നകത്തളത്തിൽ, മുത്തശ്ശി പറയുന്ന കഥകളതുകേട്ടീ.... കൂട്ടരും കൂടി, വളർന്നതുമിവിടെ ഞാൻ.... മുറ്റത്തെ ശർക്കരപ്പുളിയുടെ മാധുര്യമിന്നും, ഓർമ്മപ്പെടുത്തലായ് കൂട്ടിനുണ്ടിന്നുമേ... നാവിലെൻ മധുരമൂറുന്നൊരീ  നല്ല മാമ്പഴ കാലങ്ങൾ... തേനൂറി നിൽക്കും ചോരചുവപ്പിൽ പടർന്നങ്ങു നിൽക്കുന്നു മുറ്റത്തായീ മൾബറിത്തോട്ടവും... ജാതിപത്രിയും വയമ്പും വയണയും നെല്ലിയും ജാമ്പയും ... മുക്കുറ്റി മുല്ലയും തുമ്പയും തെറ്റിയും ചെമ്പകമലർകളും പനിനീർപൂക്കളും., പാരിജാതങ്ങളും തുളസിത്തറയും  നന്ദനോദ്യാനമായി... സന്ധ്യയിങ്ങെത്തി കാവതിൽ, പുള്ളുവൻ പാട്ടിന്റെ ശീലുകൾ കേൾക്കുന്നു... തെക്കിനിതന്നിലായ് വിഘ്‌നേശ്വരനുണ്ട്, തെല്ലൊന്ന്മാറി മൂകാംബിയമ്മയും... ദീപം കൊളുത്തി നാമം ജപിക്കുന്നേവരും,  ചേർന്നീ തൃസന്ധ്യാവേളയിൽ... നന്മയുമൊരുമയും ഉണ്ടെങ്കിലും, പലരും ഒറ്റപ്പെടുന്നൂ വിധിയെന്നതിൽ... കാറുണ്ട് കോളുണ്ട്  ചിലനേരം പൊട്ടിത്തെറികളുണ്ട്, ഉലയുന്നു ബന്ധങ്ങൾ തോണിപോലിവിടെ.... ആരുമില്ലെന്നു ഞാൻ പരിഭവം പറയുമ്പോൾ, ഊന്നു വടിയുള്ളോരപ്പൂപ്പൻ ഉണ്ടിവിടെ, മോൾക്ക്‌ കാവലായ്, എന്നമ്മ ചൊല്ലുന്നു പലവുരിയെന്നോടായ്... പണ്ടുഞാൻ ക...

കല്ലേലിക്കാവ്

കല്ലേലി പുഴയുടെ തീരത്തു നിൽക്കുന്ന, അഭയമതല്ലോയീ അപ്പൂപ്പൻക്കാവ്.... മനതാരിൽ അലതല്ലും, കദനങ്ങളൊക്കെയും.... തീർക്കുന്ന കാവല്ലോ, ഈ പുണ്യഭൂമി... ഞാനും നീയുമല്ലാതെ ഇവിടെ, പ്രകൃതി എന്നതോ ഒരു പൈതൃകമായ്.... കൂപ്പു കരങ്ങളോടെത്തുന്ന ഭക്തന്റെ, രക്ഷയും നന്മയും ഈ മണ്ണുതന്നെ...

മൂകാംബിക

നേരം പുലരുമ്പോൾ കണികണ്ടുണരുന്ന, മൂകാംബികേ ദേവീ അഭയ വരദായിനീ..... ആദി ശങ്കരൻ പ്രതിഷ്ഠിച്ചനാൾ മുതൽ, ഈ പുണ്യഭൂമിയിൽ നീ വാഴിടുന്നൂ.... കാരുണ്യ കടലായീ മൂന്നു ഭാവങ്ങളിൽ, മഹാലക്ഷ്മിയായ് ശക്തിയായി വിദ്യാദേവിയായീ... പള്ളിക്കുന്നു ദേശവും പ്രസിദ്ധമായി, ശ്രീ മൂകാംബികേ അമ്മേ നിൻ കരുണയാലേ.... ദുഃഖനിവാരിണീ വിശ്വവിലാസിനീ, അഭയം നീയേ മൂകാംബിയമ്മേ.... നീറുന്ന മനമതിൽ അഴലുകൾ നിറയുമ്പോൾ, അമ്മതൻ വാത്സല്യവർഷം ചൊരിഞ്ഞുവെന്നിൽ, ഈ ആദ്യ ദർശന പുണ്യമാലേ....

മേടവിഷു

മേടവിഷു പുലരി പുലർന്നു, കണിക്കൊന്നകൾ പൂത്തുനിറഞ്ഞു... വിഷുപക്ഷി പാട്ടുകൾ പാടി, വിഷുക്കണി കാണാൻ ഉണരൂ..... മേടത്തിന് ചന്തം കൂട്ടാൻ, താലപ്പൊലി വാദ്യഘോഷം.... നേരം പുലർന്നപ്പോൾ ഞാനും, കാണുന്നെൻ കണ്ണാ നിന്നേ.... കൈനീട്ടവുമായിങ്ങെത്തി, ചന്തന തേരിലേറി.... സ്വർണ്ണ തളികയുമായി, വരവായ് സൂര്യനും.....    മേടവിഷു കാറ്റുമണഞ്ഞേ, മേടത്തിൻ സുദിനവുമെത്തി... ഈ വർഷം പൂരം കൂടാൻ, കൊല്ലത്തും വാർമുകിലെത്തി....