പോസ്റ്റുകള്‍

തണൽ....

ദൂരേ വിദൂരേ കേൾക്കുന്നു കാലൊച്ച, പതിയെ അടുക്കലായ് എത്തീടവേ.... ഒരു മൊഴികേട്ടു ഞാൻ കാതോർത്തിരിക്കെ, കാവ്യമായി എന്നിൽ നിറയുന്നു നീ.... എവിടെയോ കണ്ടുമറന്നൊരാ മുഖമല്ല, എന്നുമതെന്നിൽ തെളിയുന്നതും...  ഒരുനാളിൽ ഈ കോവിൽ നടയിൽ നീ വന്നതും, ഒരു വാക്കുമിണ്ടാതെ പോയീല്ലയോ.... തിരികെ വിളിക്കുവാൻ അറിയില്ല നിന്നെ, ആരെന്നുമെന്തെന്നും അത്രനാളും.... ഒടുവിലീ വിധി തീർത്ത വഴിയേ നടന്നുഞാൻ, അഴലിന്റെ കൈകകോർത്തിത്രനാളും... ആരുമില്ലെന്ന തിരിച്ചറിവോടെ, കാലം കടന്നുപോയി ഏറെയായി.... ആകെ തളർന്നു ഞാൻ നിൽക്കുന്നൊരീനിമിഷം, നീ വന്നുചാരെയെൻ കൂട്ടിനായി, പിന്നെ നീ തന്നു.. തണലായൊരീ സൗഹൃദം....

പൊന്നോണം

തൃപ്പൂണിത്തുറയിലെ അത്തച്ചമയം കണ്ടുകൺകുളിർക്കെ, ഇങ്ങെത്തിയീ ചിത്തിര കാറ്റും.... തുമ്പയും തെറ്റിയും മുക്കുറ്റിയും, പിന്നെ തൊടിയിലെ പലവിധ പൂക്കളും, കോർത്തങ്ങിണക്കി വർണ്ണപൂക്കളം, തീർക്കുന്നു പൗർണ്ണമിത്തിങ്കളും... ചിങ്ങമാസ്സത്തേരിലേറി ഇങ്ങെത്തിയീ, ചിങ്ങവെയിലും തുമ്പിയും... ആറന്മുളയിലെ തീരുവള്ള സദ്യയും കണ്ട് രുചിച്ച് വന്നെത്തിയല്ലോ, ഉത്രാട പൂനിലാവും കൂട്ടരും.... തിരുവോണത്തപ്പനെ വരവേൽക്കുവാനായ്, ഏവരും ചേർന്നങ്ങൊരുക്കുന്നു തിരുവോണനാളിലെ പൊന്നോണ സദ്യയും... പിന്നെ ആവണിത്തേരേറി പോകുന്നുയേവരും, ചതയ ദിനത്തിലെ, വള്ളംകളിയ്ക്കായി.... ഒടുവിൽ ഏവരും പിരിയുന്നു പലവഴിതന്നിലായ്, വീണ്ടുമൊരു ഒത്തുവരവിനായി, കാത്തങ്ങിരിക്കാം നിന്നെ പോന്നോണമേ...

കാവ്യദളങ്ങൾ

പറയാതെ എങ്ങനെയെന്നേവരും ചൊല്ലുമ്പോൾ, പറയാതെ അറിയുന്നു നീ മാത്രമെന്നും... എങ്ങനെയെന്നു  പലവുരി ചോദിച്ചു, ഉത്തരം നീ തന്നു പുഞ്ചിരിയായ്.... നീയെന്നുമെൻ ആത്മാവിൽ ഇഴചേർന്ന രാഗം... നിമിഷങ്ങളിൽ വന്നു നിറയുന്ന മൗനം... ഹൃദയം കൊണ്ടെഴുതിയ കാവ്യ ദളങ്ങളായി, വിടരുന്നു നീയെന്റെ മനതാരിലെന്നും.... കനവായ് നിഴലായ് നീയെന്നുമെന്നും, നിനക്കാതെ കൂട്ടായോരെൻകൂടെ എന്നും....

മുറിപ്പാട്

ഒരു വിട വാക്കു നീ നൽകുമ്പോഴും, പലവുരി ചൊല്ലാൻ മറന്നു ഞാനും.... എന്റെ ഹൃദയമാണെന്ന് നീ ഓർത്തിടാതെ, പലകുറി നീതന്നു മുറിപ്പാടുകൾ.. ആഴത്തിലായ് പതിഞ്ഞോരോരോ നോവും, ആകാലത്തിലായി പൊലിയുന്നതല്ല... ഓർക്കുക!  കാലം കൊഴിഞ്ഞിടും, ഈ കോലാഹലങ്ങളും കെട്ടിടും.... പക്ഷേ! മുറിവേറ്റ മാനസ്സം, എന്നുമൊരു ശാപമായി തന്നെ നിന്നെ പിന്തുടർന്നീടും... ഒടുവിൽ നീയും നിന്റെയീ കുലവും, സ്വസ്ഥത അറിയാതെ വെന്തുവെണ്ണീറായങ്ങൊടുങ്ങിടും... ഇതു നിനക്കായ്‌ കാലം, കരുതിവെച്ച ധ്വനി.... ഓർക്കുക ഇനി നീയെന്നുമേ, നന്നായി കരുതിയിരിക്കുക.... മാപ്പില്ല..., നിന്റെ പാപചെയ്‌തികൾക്കുള്ള ഫലം മാത്രമിവിടെ.... നിന്നെ വേട്ടയാടി തുടങ്ങുന്നു, അന്തമില്ലാതെ.....

ജാനകി....

കൺകുളിർക്കെ കണികണ്ടുണരാൻ, കൺമണി ഇന്നുനീയോ എൻ അരികിലായ്... നാളെ ഒരുനാൾ കല്ലടിക്കോടിന്റെ, മായാലോകം ഞാൻ കണ്ടുണർന്നിടും... നിൻ കൊഞ്ചൽ കേൾക്കാൻ, കാതോർത്തിരിക്കും ഏകയായ് ഞാൻ അവിടെ... അവധി ഒന്നു വന്നു കാണാൻ, ഏറെയാകും മോഹവും... നാട്ടിലേയ്ക്കൊരു വരവിനായി, കാത്തിരിപ്പു തുടങ്ങവേ.... അപ്പൊഴും നീയാകും എന്നിൽ, എന്റെ സ്വന്തം ജാനകി....