പോസ്റ്റുകള്‍

ഒരു നിമിഷം....

പണ്ടേയ്ക്ക് പണ്ടേ, പുകൾപെറ്റ നാട്... പൗരാണികത്വത്തിന്റെ, കൊടുമുടി ഏറുന്ന നാട്... വാദ്യ കലകളിൽ, നൈപുണ്യമാർന്നോരു, സാംസ്കാരികതയുടെ, പൈതൃകനാട്.... ചൊല്ലിപഠിപ്പിച്ച പാഠമാണാദ്യം, വെറും പെണ്ണാണു നീ... വെറുമൊരു പെണ്ണ്.... അവൾക്കോ ഒരു വിധി മാത്രം ഇവിടെ, എല്ലാം സഹിക്കുക ഭൂമിയോളം.. ആദ്യം കൽപ്പിക്കും വില ഏവരും, പെണ്ണിനല്ല മറിച്ച് ഭൂസ്വത്തിനും പൊന്നിനും... സ്നേഹം അതെങ്ങുമില്ലിവിടെ, വേണമാവോളം പണം അതല്ലാതെ, മറ്റൊന്നുമേ വേണ്ടതിലൊട്ടുമേ... കൂട്ടായ് കൂടെ വന്നവനും തുലാസ്സിലേറ്റുന്നു, കൂടെ വന്ന പൊന്നിന്റെതൂക്കം... മൂല്യം കുറഞ്ഞുവോ എങ്കിൽ, വീണ്ടും സഹിക്കണം കുത്തുവാക്കുകൾ, പിന്നെ ഒരിക്കലും, മങ്ങാത്ത മുറിപ്പാടുകൾ കൂട്ടായ്.. സ്വപ്നങ്ങൾതൻ ചില്ലു കൊട്ടാരം പൊട്ടിച്ച്,  താലിയെന്നൊരു ചരട്... രക്ഷയായ് നിൽക്കേണ്ടൊരാൾ തന്നെ,  ശിക്ഷയായ് മാറുന്നു നിമിഷങ്ങൾക്കകം... ഒടുവിലീ വിധി അവൾക്കായ്, അവൻ തന്നെ തീർക്കുന്നു.... മരണമതവൾ തിരയുന്നു, ഒരു രക്ഷപെടലിന്റെ മാർഗ്ഗം മാത്രമായി... ഒരുനിമിഷം, ഒരേഒരു നിമിഷം, ഒന്നു ചിന്തിച്ചു നോക്കുവിൻ, പൊന്നും പണവും, കോർത്തിണക്കുന്നത് ജീവിതമേയല്ല... മറിച്ചവളുടെ ശവദാഹമാണ്, ഇന്നീ പ്രൗഡിയിൽ ...

All i know and don't know...

I don't know, how i explain , the fear of, losing you dear.... I don't know, how i justify, ur silence, always...... I don't know, how and when you, slowly sneak, in to my life..... All i know is, like the way you speak, the way you support, through out my life... and all i know is, the way you listen, the way you make me feel, that i'm not alone... But, sometimes i lost myself, in your fond memories, and always, i miss you very badly.... And i know, the fact always, you are there for me, as a first and last resort forever....

നക്ഷത്രക്കണ്ണുള്ള രാജകുമാരി....

ഇടവപ്പാതി മെല്ലെ തോർന്നു, തെളിയുന്നൊരാ ആകാശവീഥിയും... കുയിലുകൾ പാടിത്തിമിർക്കുന്നു, കാട്ടരുവിയോ മുളം തണ്ടിൽ പുല്ലാംകുഴൽ ഊതുന്നു.. പ്രകൃതിയോ പച്ചപുതപ്പിട്ട് നിൽക്കുന്നു, പൂക്കളോ വിടരുന്നു നിനക്കായ്‌ ഇനിയെന്നും... സായാഹ്ന സന്ധ്യയോ തേരിലേറുന്നു, നിന്നെ വരവേൽക്കുവാനായി.... നിന്റെയാദ്യനാദം കേൾക്കുവാൻ, ഏവരും കാത്തങ്ങിരിക്കുന്നു പ്രതീക്ഷയോടെ... ഒടുവിലീ സായാഹ്ന വേളയിൽ, അമ്മതൻ അരികിലായി നീ, വന്നങ്ങണഞ്ഞൂ പ്രാർത്ഥന പോലെ... ഓമന കുഞ്ഞായി, ഒരു കുഞ്ഞു ദേവത... പാൽപുഞ്ചിരിതൂകി നിറഞ്ഞങ്ങുനിൽക്കുന്നു, കനിവുള്ളൊരു പ്രിയതോഴിയാണിന്നവളേവർക്കും... ജീജയെന്നുള്ളോരോമന പേരിൽ  നക്ഷത്രക്കണ്ണുള്ള രാജകുമാരി....

വിട...

ഒരു ചെറു തെന്നലിൻ തലോടലേറ്റ്, അടർന്നങ്ങു വീഴുന്നൂ മഴമുത്തുകൾ... ഇന്നെന്റെ മുറ്റത്തെ, മലർവാടിയിൽ... ചിറകറ്റുപോയൊരു, പക്ഷിയെപ്പോലെ... മാഞ്ഞങ്ങുപോകുന്നു, മഴവില്ലായ്എന്നേയ്ക്കും... എവിടെ നീ..., അറിയില്ല! തിരയുന്നു ഞാൻ നിന്നെ, ഒടുവിലായി കണ്ടു, എന്മനസ്സിന്റെ ഒരുകോണിൽ.... തിരികെ വിളിച്ചുഞാനാവോളം, കേട്ടതില്ലൊട്ടുമേ... മൗനമായി നീയും പടിയിറങ്ങുന്നു, എന്നേക്കുമായി....

പുഞ്ചിരി...

ഹൃദയം കവരുന്ന പുഞ്ചിരിതൂകി ഒരമ്മയും കുഞ്ഞും. ഏതു തടസ്സങ്ങളും വഴി മാറി പോകും, അവരുടെ ഈ ചിരിക്കു മുന്നിൽ. ദിവ്യമായ ഒരനുഭൂതിയാണ് അവളുടെ പാൽപുഞ്ചിരിയിൽ. അമ്മയുടെ മടിത്തട്ടിൽ ഇരുന്ന് കുറുമ്പുകാട്ടി, ആരേയും ആകർഷിക്കുന്ന ആ പോന്നോമനയെ ഒന്നു തലോടുവാൻ ആരും കൊതിക്കും. അവളുടെ കാതിലേ കുഞ്ഞു കമ്മലും, കാലിലേ പാദസരങ്ങളും, കയ്യിലെ വളകളും അവളുടെ കുഞ്ഞു കുറുമ്പുകൾക്ക് താളം പിടിക്കുന്നു. അവളുടെ ഈ തേനൂറും പുഞ്ചിരിയിൽ എല്ലാസങ്കടങ്ങളും മറന്ന് ഞാനും കാൽവെയ്ക്കുന്നു ഒരു നല്ലനാളേയ്ക്കായി...