പോസ്റ്റുകള്‍

ഓഗസ്റ്റ്, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കിച്ചു എന്ന കൃഷ്ണജ..

ഇമേജ്
ഇരുട്ട് വീണ് തുടങ്ങിയിരിക്കുന്നു. ഓണം ആയതുകൊണ്ട് പതിവിലും തിരക്കുണ്ട് ബീച്ചിൽ.ഓണപ്പാട്ടുകളും ആഘോഷത്തിന്റെ ആരവങ്ങളും വളരെ ഉച്ചത്തിൽ തന്നെ കേൾക്കാം.ആകെ സംഗീതമയമാർന്ന ഒരു നിശ.  നോക്കെത്താ ദൂരത്ത് പരന്നുകിടക്കുന്ന വിണ്ണും അതിൽ നിറയെ നക്ഷത്ര കുഞ്ഞുങ്ങളും.കടൽ തീരം കാണാൻ ഒരുപാട് ആൾക്കാർ എത്തിയിട്ടുണ്ട്. അവിടെ എന്റെ കണ്ണുകളിൽ ഇടം നേടിയകാഴ്ച്ചമറ്റൊന്നായിരുന്നു. കണ്ടാൽ ആറുവയസ്സ് പ്രായം തോന്നിക്കുന്ന ഒരു കൊച്ചു മിടുക്കി.  തീരത്ത് നിന്നും ചിപ്പികളും പെറുക്കി നടക്കുന്നു. അവളുടെ മറുകൈയ്യിലോ നൈട്രജൻ ബലൂണുകളും, അതവളുടെ കുഞ്ഞുകൈകളിൽ സുരക്ഷിതമായി ഇരുന്നു കാറ്റിനൊത്ത് താളം പിടിക്കുന്നു. പിന്നെയെപ്പോഴോ അവളുടെ ബലൂണുകൾ കൈവിട്ടുപോയപ്പോൾ ആ കുരുന്നു കണ്ണുകൾ അറിയാതെ എന്നിൽ പതിഞ്ഞു. അവളുടെ കണ്ണുകളിലെ ആ തീക്ഷണമായ ദുഃഖം എന്നെ വല്ലാതെ അലട്ടി. അറിയില്ല എന്തുകൊണ്ടെന്ന്. കുറച്ച് അകലെ നിന്നും ആ കുരുന്നിനെ നോക്കി ആരോ വിളിക്കുന്നു കൃഷ്ണജേ, കിച്ചൂ നീയിങ്ങു വരൂന്ന്. അവൾ അതൊന്നും ശ്രദ്ധിക്കാതെ തിരകളേ തഴുകിതലോടി. അവളുടെ കുഞ്ഞു കാലുകളെ ഉമ്മവച്ച് തിരകൾ ഒന്നൊന്നായി കടന്നുപോകുന്നു. തിരകൾ മത്സരിക്കുവാണോ അവളുട...

നിന്നെയും നിനച്ച്..

ഇമേജ്
ചതയമിങ്ങെത്തി എൻ, മനസ്സും കവർന്നു നീ.. ഈ ഓണനാളതിൽ ഇമ്പമേറും, പാട്ടുകൾ കേട്ടങ്ങിരിക്കെ.. എന്നുമെൻ ഓർമ്മയിൽ നീ, തന്നൊരാ സ്നേഹം.. ഇന്നുമെന്നിൽ കണ്ണാ, നിറഞ്ഞു നിൽപ്പൂ.. ഇനിയുള്ള നാളുകൾ, നീ മാത്രമെന്നു ഞാൻ.. കരുതി കുറിക്കുന്നു, ഇന്നീ ജീവിതവീഥിയിൽ..

എന്റെ കണ്ണൻ

ഇമേജ്
ആ മിഴികളാൽ നീയെന്നെ നോക്കിയില്ലെങ്കിലും, നീയെന്നുമെന്നിലെ ഉൾക്കാഴ്ച്ചയായി നിൽപ്പൂ.. ആ കുഞ്ഞുകൈകളാൽ തലോടീല്ലിതുവരെ, എങ്കിലും അറിയാൻ കഴിയുന്നുനിൻ കാരുണ്യ സ്പർശം.. ഒന്നുമാത്രം നീയെനിക്കേകുന്നു നിത്യവും, മുളം തണ്ടിൽ വിടരുന്ന നാദങ്ങൾ .. കേട്ടുകേട്ടെന്നുടെ മനസ്സും നിറയുന്നു, ആ ചുണ്ടിൽ വിടരുന്ന ചിരിയോ കണ്ണാ, എന്നുടെ ആത്മാവിൽ ഇഴചേർന്നു നിൽപ്പൂ..

കണ്ണനും ഞാനും..

ഇമേജ്
ഉണ്ണിക്കണ്ണനെ ഒന്ന് നിനച്ചനേരം, മയിൽ‌പീലിയും ചൂടികൊണ്ടോടിവന്നു.. കൈയ്യിലോ സ്വാദൂറും വെണ്ണക്കുടവുമേറി, മറുകൈയ്യിലോ വെണ്ണയുണ്ടെനിക്ക് നൽകാൻ.. കാഞ്ചന കാഞ്ചി കിലുക്കിക്കൊണ്ടും, മഞ്ഞത്തുകിൽ ചാർത്തിയ കണ്ണനവൻ.. മഞ്ചാടി നിറയുമീ മൺചിരാഗിൽ, ഗുരുവായൂരിൽ നിന്നിവിടെയെത്തി.. എത്ര പരീക്ഷണമേറിയാലും, എന്നുമെൻ കൂട്ടായ് കൂടെ നിൽക്കാൻ .. ഒത്തിരി ദുരിതങ്ങൾ ഏകിടുമ്പോൾ, എന്നുമെൻ അരികിലായ് കൂട്ടിരിപ്പൂ.. അറിയില്ല കണ്ണാ നിൻ മായകളൊന്നുമേ, ഒന്നു മാത്രം പറയാം ഞാനിന്ന്.. നീ എനിക്കു മാത്രമായി വന്നൂ, ഇന്നീ ചിങ്ങപ്പുലർവേളയിൽ..

ഓണപ്പൂക്കളം..

ഇമേജ്
പൊന്നിൻ ചിങ്ങം വന്നേ, നിന്നോടിഷ്ടം ഏറെ കൂടാൻ .. പൊൻകതിരുകൾ വിടരുന്നു, ഈ മണ്ണിൽ ഉത്സവ വർണ്ണം വിതറാൻ.. അത്തവും വന്നുപോയി, ഇന്നലെ മുറ്റത്ത് ഒരിതൾ പൂക്കളം, ചിത്തിര പുലരിയും പുലർന്നു, ഇന്നോ മുറ്റത്ത് രണ്ടിതൾ പൂക്കളം.. ഓണത്തപ്പനെ വരവേൽക്കുവാൻ  നാളെയീ ഇതളുകൾ കൂടിടും അങ്കണമൊട്ടാകെ.. മുക്കൂറ്റി തുമ്പയും തുളസിയും, തെച്ചിയും പിച്ചിയും മുല്ലയും പോകുന്നു നീണ്ടു നീണ്ടങ്ങനെ... തിരുവോണനാളതിൽ പത്തിതൾ പൂക്കളം വിടരുന്നു എന്നുടെ മുറ്റമതിൽ.. പിന്നെ സദ്യയും മേളവും കൊട്ടും കുരവയും, ഊഞ്ഞാലാടലും കൈകൊട്ടി കളിയുമായി പോകുന്നു തിരുവോണവും..

ഒരു വിളിക്കകലെ..

ഇമേജ്
നിദ്രയെന്നേ വിട്ടകന്നു, ഇനിയെന്നും പകലെന്ന പോലെ മാത്രം.. ഇരുളടഞ്ഞ വീഥിയെങ്ങും, കൂരിരുൾ വനമെന്ന പോലവേ.. നെയ്തെടുത്ത സ്വപ്നങ്ങൾ, വാക്കെന്ന മൂർച്ചയാലെ അറ്റുപോകാവേ.  മരവിച്ച മനസ്സുമായി, ഒരു വിളിക്കകലെ മരണവും കാത്തു നിൽപ്പൂ..

ഗുരുവായൂരപ്പൻ..

ഇമേജ്
ഇന്നെന്റെ താരാട്ടിൽ നീ മയങ്ങി, നറുപുഞ്ചിരിയാലെൻ മനംകവർന്നു.. ഉണ്ണിക്കണ്ണനോ ഓടക്കുഴലുമായി, മനതാരിനുള്ളിലായി വിളങ്ങി നിൽപ്പൂ.. എങ്കിലും എന്നുടെ അഞ്ജന കണ്ണാ, എന്നേ വിളിക്കുമോ ഗുരുവായൂരിലായ്.. ഒരു നാളും കണ്ടീല ഞാനാതിരുനട, വരുവാനായ് മോഹമോ ഏറുന്നു കൃഷ്ണാ.. നിൻ തിരുവുള്ളമെന്നിൽ കനിയുവാൻ, എന്തുഞാനേകണം ഈ ജന്മമഖിലവും... എന്നും നിനക്കുന്ന മനസ്സുണ്ട് പക്കൽ, മറ്റൊന്നുമില്ലെന്റെ ഗുരുവായൂരപ്പന് നേദിക്കാൻ..

ഉണ്ണികൃഷ്ണൻ..

ഇമേജ്
പറയാതെ പറയുന്നു ഇന്നു ഞാൻ നിന്നോടായ്, ഞാൻ കാണാതെ പോയോരെൻ സ്വപ്‌നങ്ങളേ.. ഒരുമാത്ര കണ്ടുഞാൻ നിന്നെയിന്നെങ്കിലും, അറിയുന്നു നിന്നെ ഞാൻ ജന്മാന്തരങ്ങളായ്.. ഹൃദയരാഗ ഗീതിക പോലെ, എപ്പൊഴോ നീവന്നുവെൻ ചാരെ.. നിന്നിൽ ലയിക്കുവാൻ, മുളം തണ്ടിൻ ഈണമായ് ഞാനും.. നിന്നിൽ ഇഴചേർന്നു മൗനമായി, നിൻഅരികിലായ് ഉണ്ണികൃഷ്ണാ..

മാനസ്സ പൂവുകൾ

ഇമേജ്
ഓമന പൈതലേ നിന്നെ തലോടുവാൻ, കാത്തിരിക്കുന്നൊരമ്മയുണ്ടിവിടെ.. നീ കരഞ്ഞീടുമ്പോൾ താരാട്ട് പാടുവാൻ, നെഞ്ചോട് ചേർത്തൊന്നുറക്കുവാൻ മോഹമിന്നേറെ.. എൻ കൈകളോ നിന്നെ, പുണരുവാൻ വെമ്പുന്നു.. മൗനമായ് നിൻ പുഞ്ചിരിയെന്നിൽ, വെളിച്ചമായി നിറയുന്നു.. ഇന്നെന്റെ കണ്ണുനീർതുള്ളികൾ, കൃഷ്ണാ നിന്നിലേ കുഞ്ഞുമാനസ്സ പൂവുകൾ..