അന്ന് ഓഗസ്റ്റ് 3, വെള്ളിയാഴ്ച, എറണാകുളം ടൌൺ ആകെ മഴ. ഈ കോരിച്ചൊരിയുന്ന മഴയിലും ട്രാഫിക് തിരക്കിലും ഒരു ആകാശനീല കുടചൂടി കൊലുസിന്റെ കൊഞ്ചലോടെ അവൾ മെല്ലെ സ്വപ്നം കണ്ടു നടന്നു. ഒരുപക്ഷെ മഴപോലും അവളുടെ സന്തോഷത്തെ കണ്ണുവെച്ച്ചിട്ടുണ്ടാകും എന്ന് തോന്നും വിധം മഴയുടെ രൗദ്രഭാവം നടനമാടുന്നു... സമയം 4.20pm കഴിഞ്ഞു 15 സെക്കന്റ്...എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും അന്നൗൺസ്‌മെന്റെ കേൾക്കാം...അവൾ കൂട്ടുകാരുമൊത്തു ടിക്കറ്റ് കൗണ്ടറിൽ എത്തി ടിക്കറ്റും വാങ്ങി മെല്ലെ പ്ലാറ്റഫോംലേയ്ക്ക് നടന്നു. പക്ഷെ അവൾ ആ തിരക്കിനിടയിൽ ആരെയോ തിരയുകയാണ്. കൂട്ടുകാർ അവളുടെ കയ്യിൽ പിടിച്ചു വളരെ വേഗo നടന്നു. പ്ലാറ്റഫോം നമ്പർ മൂന്നിൽ ഏതാനും നിമിഷങ്ങളിൽ തീവണ്ടിയെത്തും. ഈ വേഗമേറിയ നടത്തയിലും അവളുടെകണ്ണുകൾ ആരെയോ തേടുകയായിരുന്നു.... മഴയുടെ ശക്തി മെല്ലെ മെല്ലെ കുറഞ്ഞുവരുന്നു. അന്നൗൺസ്‌മെന്റ് തീരുംമുബ്ബേ അവർ മൂന്നാം നമ്പർ പ്ലാറ്റഫോമിൽ എത്തി. എതിരെ ഒരു തീവണ്ടി നിർത്തിയിട്ടിരിക്കുന്ന, കന്യാകുമാരി എക്സ്പ്രസ്സ് ...എന്ന് ആരോപറഞ്ഞതവൾ കേൾക്കാനിടയായി. അവനെപ്പോഴോ ഈ തീവണ്ടിയിൽ ആണ് അവനു തിരികെ പോകേണ്ടതെന്ന...