പോസ്റ്റുകള്‍

ജനുവരി, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

smile☺️

My sweet friend asked me, what dear..? Not yet seen, Any of your latest pics.. I simply answered, Felt my smile is not good.. Hearing my stupid reply, Ask me to take a selfie with good smile now.. Got fed up this time and replied, Going to sleep.. Understanding the situation, My sweet friend replied.. Its ok dear, You just smile and sleep..

നീയെന്റെ കണ്ണൻ

ഇമേജ്
മനസ്സിലും നീ കനവിലും നീ, ഹൃദ്യയമായ് നീയെൻ മൊഴിയിലും.. മിഴിയിലും നീ നിനവിലും നീ, നറുചിരിയായി നീയെൻ ചുണ്ടിലും.. സ്നേഹവും നീ ഗീതവും നീ, മധുരമൂറും സ്പന്ദനം നീയെൻ ഹൃത്തിലും.. പ്രീതിയും നീ ദൗത്യവും നീ, എന്നും നീയെൻ കണ്ണനായ് ഗുരുവായൂരിലും..

അരുണോദയം..

ഇമേജ്
പുലർകാല വേളയിൽ ആദ്യം ഭൂമിയിൽ വന്നു പതിക്കുന്ന പ്രകാശം പോലെ അവൻ എപ്പോഴോ ഇരുൾ മൂടികിടന്ന അവളുടെ മനസ്സിൽ ഒരു വെളിച്ചമായി വന്നു നിറഞ്ഞു. അന്ന് തൊട്ടിന്നുവരെയും നീയെന്നെ സൗഹൃദം അവളോടൊപ്പം ചേർന്ന് നടക്കുന്നു. നീയൊന്ന് മൗനം പാലിച്ചാൽ അതവൾക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ്. നിന്നെ ഓർക്കുന്ന ഓരോ നിമിഷങ്ങളും അവളിൽ സന്തോഷത്തിന്റെ നിനവുകൾ നിറയുന്നു. നിന്നെ സ്നേഹിക്കാൻ അവൾക്ക് അർഹത ഇല്ലെന്ന തോന്നലും അവളുടെ മനസ്സിൽ കടന്നുകൂടിയിരിക്കുന്നു. എന്നിരുന്നാലും നിന്നോടുള്ള സ്നേഹം പലപ്പോഴും അവളറിയാതെ അവളുടെ കണ്ണുകളിൽ വ്യക്തമായിരുന്നു. ചിലനേരം നിന്നെക്കുറിച്ചവൾ വാചാലയാകുമ്പോൾ ഞങ്ങൾക്ക് തന്നെ പലപ്പോഴും തോന്നിയിട്ടുണ്ട് അവൾക്ക് നിന്നോടുള്ളത് കലർപ്പില്ലാത്ത പ്രണയം തന്നെയാണെന്ന്. ചിലപ്പോൾ അവളുടെ പരിമിതികളാകാം നിന്നോടുള്ള സ്നേഹം പറയാതെ സൗഹൃദമെന്ന ചെപ്പിലേയ്ക്ക് ഒതുങ്ങി നിൽക്കുന്നതും. വ്യവസായങ്ങളുടെ നാടുവിട്ടു നീ പൂരങ്ങളുടെ നാട്ടിലേക്ക് ചേക്കേറി. ഒരു സൗഹൃദത്തോണിയേറി അവനെത്തുമ്പോൾ ഞങ്ങളേവരും ആഗ്രഹിക്കുന്നതും അവരിരുപേരും ഒന്നുചേർന്ന് സൗഹൃദത്തിലുപരി, ദിശയില്ലാതെ ഒഴുകി നടക്കുന്ന ജീവിതമാകുന്ന തോണിയും ഒരുമിച്...

തീരത്തിലൂടെ...

ഇമേജ്
സായാഹ്നസന്ധ്യയിൽ ഈ കടലലകളെ നോക്കിയിരിക്കാൻ എന്ത് ഭംഗിയാണ്. നോക്കെത്താ ദൂരത്തു ചുവപ്പിൽ മുങ്ങി നിൽക്കുന്ന ആകാശകൂടാരം. വിങ്ങി നിന്ന അവളുടെ മനസ്സിന് എന്തെന്നില്ലാത്ത ഒരു ആശ്വാസമിപ്പോൾ. പുതുവർഷം ആയതുകൊണ്ടാവും ബീച്ചിൽ നല്ല തിരക്കുണ്ട്. കടലിന്റെ മാസ്മരികത കണ്ടു നടന്നു തുടങ്ങിയ അവളുടെ കണ്ണുകൾ പതിച്ചത് മറ്റൊരു കാഴ്ച്ചയിലേക്കാണ്. കടൽ കാറ്റിന്റെ താളം പിടിച്ച് ഉയരങ്ങളെ കീഴടക്കാൻ ശ്രമിക്കുന്ന നൈട്രജൻ നിറച്ച ബലൂണുകൾ. അത് പോയി മറയുന്നവരെ അവൾ അങ്ങനെ നോക്കി നിന്നുപോയി. ഒരു നെടുവീർപ്പോടെ വീണ്ടും ആ തീരത്തിലൂടെ അവൾ ചുവടുവച്ചു തുടങ്ങി. താൻ നടക്കുന്ന വഴിയിൽ തന്റെ കാൽപ്പാടുകളെ ഓരോ തിരവന്നു മായിച്ചു കളയുന്നതുപോലെ, തന്റെ മനസ്സിലുള്ള കനലുകളേയും ഈ തിരകൾ കെടുത്തിയെങ്കിലെന്ന്. വെറുതെയെങ്കിലും ആഗ്രഹിക്കാൻ ആരുടേം അനുവാദം വേണ്ടല്ലോ എന്ന മട്ടിൽ വീണ്ടും നടന്നകലുന്നവൾ ഈ തീരത്തിലൂടെ നമ്മളെ ഓരോരുത്തരേയും പോലെ..