പോസ്റ്റുകള്‍

മേയ്, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പുഞ്ചിരി...

ഹൃദയം കവരുന്ന പുഞ്ചിരിതൂകി ഒരമ്മയും കുഞ്ഞും. ഏതു തടസ്സങ്ങളും വഴി മാറി പോകും, അവരുടെ ഈ ചിരിക്കു മുന്നിൽ. ദിവ്യമായ ഒരനുഭൂതിയാണ് അവളുടെ പാൽപുഞ്ചിരിയിൽ. അമ്മയുടെ മടിത്തട്ടിൽ ഇരുന്ന് കുറുമ്പുകാട്ടി, ആരേയും ആകർഷിക്കുന്ന ആ പോന്നോമനയെ ഒന്നു തലോടുവാൻ ആരും കൊതിക്കും. അവളുടെ കാതിലേ കുഞ്ഞു കമ്മലും, കാലിലേ പാദസരങ്ങളും, കയ്യിലെ വളകളും അവളുടെ കുഞ്ഞു കുറുമ്പുകൾക്ക് താളം പിടിക്കുന്നു. അവളുടെ ഈ തേനൂറും പുഞ്ചിരിയിൽ എല്ലാസങ്കടങ്ങളും മറന്ന് ഞാനും കാൽവെയ്ക്കുന്നു ഒരു നല്ലനാളേയ്ക്കായി...

സുവർണ്ണ സൗഹൃദ വലയം...

തൃസന്ധ്യാ നേരം കഴിഞ്ഞു, കടലിന്റെ ഭംഗി ഇത്ര കണ്ടാസ്വദിച്ചിട്ടില്ലിതുവരെ. ശാന്തമായി ഒഴുകി എത്തുന്ന ഓരോ തിരകളും അവളുടെ  കാൽപാദങ്ങളെ സ്പർശിച്ച് മുത്തം വയ്ക്കുന്നു. കുളിർ കാറ്റേറ്റ് മെല്ലെ ആ മുത്തങ്ങൾ ഏറ്റുവാങ്ങി, അവൾ നടന്നു, ആ തീരത്തിലൂടെ..  രാത്രിയുടെയാമങ്ങൾ കടന്നിരിക്കുന്നു, എന്നിരുന്നാലും നിലാവിൽ നക്ഷത്രകൂട്ടം ആകാശത്തുവജ്രകല്ലുകൾ പോലെ വിളങ്ങി നിൽക്കുന്നു.എവിടെയും വഴിയോര വെളിച്ചം കാണാം. തട്ടുകടകളും ചെറു പീടികകളും സജീവമായ് നടക്കുന്നു. സമയം ഏതാണ്ട് ഏഴു മുപ്പത് ആകുന്നു.അവളുടെ ഫോണിലേക്ക് ഒരു കാൾ വന്നിരുന്നു അപ്പോഴേക്കും. തിടുക്കത്തിൽ അവൾ അവിടെ നിന്നും പുറപ്പെട്ടു. ഡ്രൈവ് ചെയ്ത് ഒരു രണ്ടു കി.മി ദൂരം. അവൾ ചെടികൾ വിൽക്കുന്ന വഴിയോര കടകളുടെ അരികിലായ് കാർ നിർത്തി. അവൾ പ്രതീക്ഷിക്കുന്ന ആരോ ഒരാൾ അവിടെ എത്തിചേരുമിപ്പോൾ. പിന്നെയും ഒരു ആറു മിനിറ്റുകൾ കൂടി കഴിഞ്ഞിരിക്കുന്നു, അവളുടെ ഫോണിൽ കാൾ വരുന്നുണ്ട്, പക്ഷേ ഈ തവണ അവൾ അത് ശ്രദ്ധിച്ചതേയില്ല. അവൾ കാറിന്റെ ഡോർ തുറന്ന് ഒരു ചെറിയ കവറെടുത്തു. വീണ്ടും പ്രതീക്ഷയോടെ ആരുടേയോ വരവിനായി ഒരു കാത്തുനിൽപ്പ്‌. എതിർ ദിശയിൽ നിന്നും റോഡ് ക്രോസ്സ് ചെയ്ത് ഒരു ബൈക്...

ഓർമ്മയിൽ ഒരു മെയ്‌ മാസം...

ദിനങ്ങൾ ഏറെയുണ്ടെൻ, ജീവിതവീഥിയിൽ... തുടക്കവും ഒടുക്കവും, കുറിച്ചനാളുകൾ.. ഇല്ലിനി ഇതുപോലൊരു, മെയ്‌മാസ്സപുലർവേള... നീ ആദ്യമായി വന്നൊരാ, പുലരൊളിതന്നിൽ... ചെറുപുഞ്ചിരിയോടെ, നീ നിൽക്കവേ... അന്നും മഴയായിരുന്നു, പെരുമഴ... മഴതുള്ളികൾ നിന്നിൽ പതിക്കുന്നൂ, പവിഴ മുത്തുകൾ പോലെ.. ആദ്യമായി കണ്ടൊരാമിഴികൾക്കിത്ര, തീക്ഷണത എന്തെന്നറിയില്ല... നോക്കിനിന്നങ്ങു പോകും, നിന്നെ കണ്ണിമക്കാതെയെന്നും.... ഓരോ മൊഴിയും സ്നേഹ, സ്പർശംപോലെ... എന്റെ മനസ്സിൽ ചേക്കേറി, ഞാൻ പോലുമറിയാതെ.... പറയുവാൻ ഏറെയുണ്ടെങ്കിലും, പറഞ്ഞിടാം നിന്നോടായ് എന്നെങ്കിലും... ഈ സൗഹൃദം കൂട്ടായ് കൂടെ, മരണം വരേയ്ക്കും... അല്ല! അതിനുമപ്പുറം, എന്നും എപ്പോഴും എന്നേയ്ക്കുമായി..

ചോദ്യം? ഉത്തരം...

കത്തുന്ന പൂത്തിരിക്ക് എന്തൊരു പ്രകാശമാണ്? അതിന്റെ ഭംഗി കണ്ടുള്ളിൽ തൊട്ടാലോ, പൊള്ളുന്ന ചൂടും. അതുപോലെ തന്നെയാണ് നിന്റെ മനസ്സും. ഇഷ്ടമാണെന്ന് ആയിരംതവണ ഉരുവിട്ടാലും, ആ ഇഷ്ടത്തിന്റെ അർത്ഥം തിരയുന്ന നിന്നോട്, എനിക്ക്നിന്നോടുള്ള ഇഷ്ടം വ്യാഖ്യാനങ്ങൾക്കുമപ്പുറമാണെന്ന് എങ്ങനെ പറഞ്ഞു തരാൻ കഴിയും. അറിയില്ല, തളർന്നു പോകുമ്പോൾ കൂട്ടായ് കൂടെ നിന്നിട്ടും, എവിടെയോക്കെയോ ഞാൻ ഒറ്റപ്പെട്ടു, ഇനി നീ എന്നിൽനിന്നും അകന്നുപോകുമോ എന്നൊരു ഭയം. അതെന്നിൽ വല്ലാത്തൊരു അവസ്ഥ തന്നെയാണ്. കൂരിരുട്ടിൽ, ഒരു മിന്നാമിന്നിയോളം പോന്ന പ്രകാശം തന്നെയാണ് നീയിന്നെനിക്ക്. അതെന്റെ ജീവിതത്തിൽ ഉടനീളം പ്രകാശപൂരിതം ആവണം എന്ന് തോന്നിയത് എന്തുകൊണ്ടെന്നും ഇന്നും എനിക്കന്യമായ കാര്യം തന്നെ. വിധിയെന്ന് വെറുതെ വിളിക്കില്ല ഞാൻ, കാരണം നീ വിധിയല്ല, ഞാൻ  തിരഞ്ഞെടുത്ത എന്റെ വഴി തന്നെയാണ്.അതെന്റെ മാത്രം ശെരിയുമാണ്.

നീയെന്ന സൗഹൃദം..

മഴ മെല്ലെ തോർന്നു വരുകയാണ്. പിച്ചിയും മുല്ലയുമൊക്കെ പൂവിട്ടു നിൽക്കുന്നതു അത്യന്തം നയന മനോഹരമായ കാഴ്ച തന്നെ. ഇളം തെന്നലിന്റെ സ്പർശമേറ്റു, കൊഴിഞ്ഞു വീഴുന്ന പൂവിൻ ദളങ്ങൾ. മനസ്സിൽ ഒരു മഴപെയ്തു തോർന്നതുപോലെ, എന്തെന്നില്ലാത്ത ഒരു ആശ്വസം, നിന്നോട്കുറച്ചു നേരം സംസാരിച്ചപ്പോൾ. പ്രണയവും സ്നേഹവും ഒന്നുമല്ല, നിന്റെ സൗഹൃദം അത് തന്നെയാണ് ഇന്ന് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒരേയൊരുഘടകം. ചിലപ്പോൾ ഞാൻ വെറുതേ ചിന്തിക്കും, നിന്റെ സൗഹൃദം ഇല്ലായിരുന്നെങ്കിൽ ഞാൻ എന്തു ചെയ്തേനെയെന്ന്. ഒരുപക്ഷേ ഇനിയും ഒരുപാട് സങ്കടകടലിൽ തള്ളിയിടണ്ടാ എന്ന് കരുതി തന്നെയാവും വിധി നിന്നെ എന്റെ അടുത്തായ് എത്തിച്ചതും. നിന്നെ കുറിക്കുന്ന ഓർമ്മകൾ മനസ്സിന്റെ ഏതോഒരു കോണിൽ സ്വർണ്ണനൂലിനാൽ തീർത്ത ചെപ്പിൽ കരുതിവച്ചതുകൊണ്ടാവാം.അറിയില്ല, എത്ര ദൂരം നീ നടന്നകന്നാലും, എവിടേയ്ക്ക് പോയാലും അന്നു നീ തീർത്ത വഴിയേ ആണിന്നെന്റെ യാത്ര, അതും നിന്നോട് കൂടെ. ഒരിക്കലും അകലാതെ, എന്നും എപ്പോഴും കൂടെ ഉണ്ടെന്ന വിശ്വാസവും. അതുതന്നെയാണ് ഇന്ന് എന്റെ ജീവിതയാഥാർഥ്യവും....

വായനയുടെ വേറിട്ടൊരു കഥ..

ഇമേജ്
പുറത്ത് മഴ തകർത്തു പെയ്യുകയാണ്. അവിടെ ജന്നാലകൾക്ക് അരികിലായ് ഒരു റാന്തൽ വെളിച്ചം, അതിലൂടെ മഴയുടെ മുത്തുകൾ വാരിവിതറുന്ന പോലെ. കണ്ണിമക്കാതെ നോക്കി നിന്നങ്ങുപോകുമാരും. അത്രയ്ക്കും അവർണ്ണനീയം തന്നെ. അതിലും വേറിട്ടൊരു കാഴ്ച്ചയാണ് അവിടെ എനിക്ക് വീണ്ടും കാണുവാൻ കഴിഞ്ഞത്.  ഒൻപതു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു  കുട്ടി. അവന്റെ കയ്യിൽ ഒരു പുസ്തകം കാണാം. കണ്ണടയൊക്കെ വച്ച് അവൻ പുസ്തകങ്ങളുടെ ലോകത്താണ്. മഴയുടെ ആർദ്രതയിൽ നിറഞ്ഞു തുളുമ്പുന്ന ഒരു ക്യാൻവാസ്സ്. ജനാലകൾക്കിരുവശത്തായ് പുസ്തകങ്ങൾ ഒന്നിനുമുകളിൽ മറ്റൊന്നായി അടുക്കി വച്ചിരിക്കുന്നു സ്തൂപങ്ങൾ പോലെ. പിന്നെയുമുണ്ട് അവൻ ഇരിക്കുന്ന ഇരിപ്പിടം പോലും പുഷ്‌തകങ്ങളാൽ നിർമ്മിതമാണ്. മഴയുടെ മനോഹാരിത ഒന്നും തന്നെ അവനിൽ ഒരു ചലനം പോലും സൃഷ്ടിച്ചില്ല. അവൻ ആ റാന്തൽ വെളിച്ചത്തിലും വായനയിൽ തന്നെ മുഴുകി ഇരിക്കുകയാണ്. ഇന്റർനെറ്റും സ്മാർട്ട്‌ ഫോണുകളുടെയും ലോകത്തിലേയ്ക്ക് നാം വഴുതിവീഴുമ്പോൾ നമ്മുടെ ഉള്ളിലെ സർഗ്ഗാതമകതയെ പരിപോഷിപ്പിക്കുന്ന വായന എന്ന ശീലം നാം ഏവരും മറന്നു തുടങ്ങിയിരിക്കുന്നു. വായനയുടെ നന്മകളും അതിലൂടെ അറിവും പകരാം ഈ വരും തലമുറക്കും. വ...

പിറന്നാൾ ആശംസകൾ

തിങ്കൾകല ചിരിതൂകി നിൽക്കുന്നൊരീ, ഏകദശി തന്നിലായ് ... വിടർന്നൂ ഗ്രീഷ്മ വസന്തം പാരാകെ, ഈ നവമി ദ്വാദശി ദിനമതിൽ.... ചെറു കൊഞ്ചാലോടവൾ, സ്നേഹം കൊണ്ടെഴുതിയ ഹൃദയത്തുടിപ്പിനാൽ വന്നെത്തിയീ, മെയ്‌ മാസ്സരാവതിൽ... വാനോ അമൃതവർഷം ചൊരിയുന്നു, അവളേ... എതിരെൽക്കുവാനായി... അതുകണ്ടാനന്ദഭരിതരായ്, നൃത്തചുവടുവയ്ക്കുന്നു, വാനിലേ നക്ഷത്രകൂട്ടം.. അന്നുപെയ്ത മഴയും പറഞ്ഞങ്ങുപോയി‌, ഇന്നു നീയും ഞാനും കൂട്ടായി കൂടെയുണ്ടെന്ന്... വന്നൂ വീണ്ടുമാ ദിനം ഇന്ന് ഒരിക്കൽക്കൂടി, നിന്റെ പിറന്നാളിൻ മധുരം നുണഞ്ഞിടാൻ... ആശംസകൾ നിനക്കായിരം, പിന്നെ പ്രാർത്ഥനയും നിനക്കായെന്നും...